Showing posts with label ശാസ്ത്ര വിരുദ്ധത. Show all posts
Showing posts with label ശാസ്ത്ര വിരുദ്ധത. Show all posts

Sunday, 23 April 2017

പരസിറ്റാമോളും എലിവിഷവും

പാരസിറ്റാമോളും സിങ്ക് ഫോസ്ഫയിഡും പിന്നെ എന്റെ സത്യന്യേഷണ പരീക്ഷണങ്ങളും....
കഴിഞ്ഞ ദിവസം ജേക്കബ് വടക്കുഞ്ചേരിയുടെ ഒരു 5 മിനിറ്റ് വീഡിയോ
ക്ലിപ്പ് വാട്സാപ്പില്‍ കിട്ടിയിരുന്നു. പാരസിറ്റാമോള്‍ ഒരു മൂന്നെണ്ണം പൊടിച്ച് ചോറില്‍ കുഴച്ച് എലിശല്യം ഉള്ളിടത്ത് വച്ചാല്‍ എല്ലാം ചത്ത് കിട്ടും പോലും. എന്തോ വലിയ കണ്ടു പിടുത്തം പോലെ ആര്‍ക്ക് വേണമെങ്കിലും പരീക്ഷിക്കാം എന്നൊക്കെ അലറി അട്ടഹസിക്കുന്നുണ്ട്.
so what is the moral of the story ?
പാരസിറ്റാമോള്‍ അസ്സല്‍ എലിവിഷം ആണ്. ഈ എലിവിഷം ആണ് ഡോക്ടര്‍മാര്‍ നമുക്ക് പനി മാറാന്‍ ആണെന്നും പറഞ്ഞു തരുന്നത്. മരുന്നുകള്‍ എല്ലാം വിഷമാണ്. എങ്ങനുണ്ട് തിയറി..? ;)
ഇതാണ് ഈ പ്രകൃതി അണ്ണന്മാരുടെ ഒരു ക്വാളിറ്റി, ഒരു കാര്യം കണ്ട ഉടനെ അങ്ങ് തിയറയിസ് ചെയ്തു കളയും. നമ്മളെ പോലെ ഈ തിയറിക്ക് മുന്നറിവുകളുമായി ഒത്തുപോക്ക് (correspondence) ഉണ്ടോ എന്നോ വരാനിരിക്കുന്ന ഒരു പരീക്ഷണത്തിന്റെ ഫലത്തെ കുറിച്ച് പ്രവചന ശേഷി (predictability) ഉണ്ടോ എന്നൊന്നും ഇവര്‍ക്കൊരു പ്രശ്നമേ അല്ല.
എന്താണ് പാരസിറ്റാമോള്‍..? (കൂടുതല്‍ ചികയാന്‍ നില്‍ക്കുന്നില്ല, ഇവിടത്തെക്ക് ആവശ്യമുള്ളത് മാത്രം പറയാം, കൂടുതല്‍ ചികയാനുള്ള വിവരവും എനിക്കില്ല, ഞാന്‍ മെഡിക്കല്‍ ഫീല്‍ഡില്‍ അല്ല, ഇനി ഉണ്ടെങ്കിലും അതിന്റെ ആഴവും വ്യാപ്തിയും അറിയാന്‍ അല്ല നിങ്ങള്‍ ഇത് വായിക്കുന്നത് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്)
അസിറ്റൊമിനോഫെന്‍ (acetaminophen) എന്ന് പറയുന്ന ഒരു രാസവസ്തുവാണ്
പാരസിറ്റമോള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന antipyretic and analgesic മരുന്നാണ്. United states department of food and drug administration (FDA) പാരസിട്ടാമോളിനെ over-the-counter (OTC) വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടറുടെ പ്രിസ്ക്രിപ്ക്ഷന്‍ ഇല്ലാതെ തന്നെ മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങി കഴിക്കാവുന്ന വളരെ സെയ്ഫ് ആയിട്ടുള്ള ഒരു മെഡിസിന്‍ ആണ് പാരസിറ്റാമോള്‍. കൂടുതല്‍ ബിര്യാണി കഴിച്ചു വയര്‍ വേദന വന്നാല്‍ ആരും ഡോക്ടറെ കാണാറില്ല. ഡയിജീന്‍, ജൂലുസില്‍, റാനിറ്റിഡിന്‍, അതും അല്ലെങ്കില്‍ സാന്‍ടാക് ഇതില്‍ ഏതെങ്കിലും ഔ ഗുളിക വാങ്ങിച്ചു കഴിക്കും. ഇതുപോലെ പ്രത്യേകിച്ച് പകര്‍ച്ച പനി ഒന്നും ഇല്ലാത്ത അവസരങ്ങളില്‍ മഞ്ഞുകൊണ്ടു ബൈക്കില്‍ യാത്ര ചെയ്ത് പനി വന്നാല്‍ വേണമെങ്കില്‍ ഡോക്ടറെ കാണാതെ തന്നെ രണ്ടു മൂന്ന് ഡോസ് പാരസിറ്റാമോള്‍ പരീക്ഷിക്കാവുന്നതാണ്. (not recommended )
ഇത്രക്ക് പാവം പിടിച്ച മാടപ്രാവാണ് പാരസിറ്റമോള്‍ എങ്കില്‍ പിന്നെ എലി ചത്തതോ..? എന്നായിരിക്കും ഇപ്പൊ നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നത്. ഒരു കാര്യം ആദ്യമേ പറയാം. എലി ചാവും, അതില്‍ സംശയം ഒന്നും വേണ്ട. പക്ഷെ എലിയെ കൊല്ലാന്‍ ആണെങ്കില്‍ അതിനേക്കാള്‍ നല്ലത് സിങ്ക്ഫോസ്ഫയിഡ് ആണ്.
നമ്മള്‍ പാരസിറ്റമോള്‍ കഴിച്ചാല്‍ ഉടനെ ദഹിച് വിവിധ ഘടകങ്ങള്‍ ആയി അമിനോഫിനോള്‍ amino-phenol) എന്ന ജാതിയില്‍ പെടുന്ന ഒരു കെമിക്കല്‍ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇത് വെള്ളത്തില്‍ ലയിക്കുന്ന തന്മാത്രകള്‍ ആണ്. സൊ രക്തത്തില്‍ അലിഞ്ഞ് വൃക്കയില്‍ വച്ച് അരിച്ചു മാറ്റി മൂത്രത്തിലൂടെ പുറം തളളും. ആവശ്യം കഴിയുന്നതും ആളെ ഉടന്‍ ചവിട്ടി പുറത്താക്കും എന്ന് സാരം.
എന്നാല്‍ എലികളില്‍ ഈ പറഞ്ഞ അമിനോഫിനോള്‍ ആക്കി മാറ്റുന്ന എന്സയിം ഇല്ല. സൊ ഇത് ശരീരത്തില്‍ നിന്ന് പുറം തള്ളപ്പെടുന്നില്ല, അതുകൊണ്ട് തന്നെ വളരെ ചെറിയ അളവില്‍ പോലും അവരുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവും. മനുഷ്യര്‍ക്ക് സാധാരണ കൊടുക്കുന്നത് 500mg - 650mg(Dolo) 3-4 times per day ആണ്. ഇതൊക്കെ വിഷം വളരെ വളരെ കുറഞ്ഞ ഡോസ് ആണ്. സ്ഥിരമായി ടാബ്ലെറ്റ് കഴിക്കുകയും അതോടൊപ്പം ഇന്‍ജക്ഷന്‍ എടുക്കുകയും എല്ലാം കൂടെ ചെയ്യുന്നവരില്‍ ലിവറിന്റെ കാര്യം അല്‍പ്പം കഷ്ടത്തില്‍ ആവാറുണ്ട്, അത് ഗുളിക നിര്‍ത്തി രണ്ടാഴ്ച കഴിഞ്ഞാല്‍ നോര്‍മല്‍ ആവും, പാരസിറ്റമോള്‍ ഓവര്‍ ഡോസ് കഴിച് ഡയാലിസിസ് ഒക്കെ വേണ്ടി വരുന്നത് 10g-12g (20 - 24 tablets) ഒറ്റയടിക്ക് ഉള്ളില്‍ ചെല്ലണം. 30g പാരസിറ്റമോള്‍ കഴിച്ചാല്‍ മരണം സംഭവിക്കാം എന്ന് പറയുമ്പോള്‍ അതിന്റെ വലിപ്പം മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവര്‍ പോലും പലപ്പോഴും ഓര്‍ക്കാറില്ല. ചായപ്പൊടിയുടെയോ കാപ്പിപ്പോടിയുടെയോ അളവല്ല നമ്മള്‍ ഇവിടെ പറയുന്നത്. 30g എന്ന് വച്ചാല്‍ 60 tablets ആണ്. തലയ്ക്കു വെളിവുള്ള ആരും അത്രയും കഴിക്കാറില്ല.
ജീവികളിലെ ജൈവ രാസ പ്രവര്‍ത്തനങ്ങള്‍ ഓരോ ജീവിക്കും സൂക്ഷ്മ തലത്തിലും ചിലപ്പോഴൊക്കെ സ്ഥൂല തലത്തില്‍ തന്നെയും വളരെ വത്യസ്തമാണ്. അതുകൊണ്ട് പുറത്തു നിന്ന് ഒരു വസ്തു ഒരു ജീവിയുടെ ശരീരത്തില്‍ കയറിയാല്‍ അത് ഈ പറഞ്ഞ രാസ പ്രവര്‍ത്തനത്തില്‍ ഇടപെട്ടെക്കാം, അത് ഗുണകരമോ ദോഷകരമോ ആവാം, ഒരു ജീവിക്ക് ദോഷകരം ആവുന്നത് വേറെ ജീവിയെ ഒന്നും ചെയ്തില്ലെന്ന് വരാം. തിരിച്ചും സംഭവിക്കാം. പറഞ്ഞു വന്നത് വിഷങ്ങള്‍ എന്ന് പറയുന്നത് പ്രത്യേക ലാബല്‍ ഉള്ള ദിവ്യ വസ്തുക്കള്‍ അല്ല.
ഒന്ന് രണ്ടു ഉദാഹരങ്ങള്‍ കൂടെ പറഞ്ഞിട്ട് നിര്‍ത്താം.
മനുഷ്യന്‍ കറിയിലും ചമ്മന്തിയിലും, പപ്പടത്തിലും, മോരിലും, അചാരിലും ഇട്ട് ദിവസം സ്പൂണ്‍ കണക്കിന് കഴിക്കുന്ന ഉപ്പ് ഒരു നുള്ള് മണ്ണിരയുടെ ശരീരത്തില്‍ ഇട്ടാല്‍ അത് പിടഞ്ഞു ചാവും. അതിന്റെ തൊലിയിലെ ജലാംശത്തില്‍ ഉപ്പ് ലയിക്കുമ്പോള്‍ അവിടെ ജലത്തിന്റെ ഗാഡത (concentration) കുറഞ്ഞ് ഉള്ളിലെ ജലം വൃതിവ്യാപനം (osmosis) വഴി പുറത്തു വരികയാണ് ചെയ്യുന്നത്. സ്കിന്നിലെ ജലാംശത്തില്‍ ലയിക്കുന്ന ഓക്സിജന്‍ ശ്വസിക്കുന്ന ഈ ജീവി ശ്വാസം മുട്ടിയാണ് മരിക്കുന്നത്. അപ്പൊ നാളെ മുതല്‍ ഉപ്പ് കഴിപ്പ്‌ നിര്‍ത്തിയാലോ..?
നമ്മുടെ കിണറ്റിലെ അണുക്കളെ ഒക്കെ കൊന്നു വെള്ളം ശുദ്ധി ആക്കാന്‍ ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൌഡര്‍ അല്‍പ്പം എടുത്ത് അക്വേറിയത്തില്‍ കലക്കി നോക്കിയാല്‍ ഇതുപോലെ മറ്റൊരു ഉദാഹരണം കിട്ടും. ഗപ്പി ഒക്കെ ആണെങ്കില്‍ കലക്കിയാല്‍ മതി, വില കൂടിയ മീന്‍ ആണെങ്കില്‍ വെറുതേ പരീക്ഷിച് കാശ് കളയരുത്.
നമ്മുടെ കുട്ടികള്‍ ബാര്‍ കണക്കിന് ഇരുന്ന് അകത്താക്കുന്ന ഗാലക്സി ഫ്രൂട്ട് ആന്‍ഡ്‌ നട്സ് ചോക്കലേറ്റ് (ഒരു പഞ്ചിന് പറഞ്ഞെന്നെ ഒള്ളൂ, ഏത് ചോക്കലേറ്റ് ആണെങ്കിലും അതേ) ഒരു കഷ്ണം (>50g) അകത്തു പോയാല്‍ ഒരു അല്ഷേസ്യന്‍ പട്ടി വായില്‍ നിന്ന് രക്തവും നുരയും പതയും വന്ന് പിടഞ്ഞു ചാവും. സൊ കുട്ടികള്‍ ഒക്കെ ഉള്ള വീട്ടില്‍ ശ്രദ്ധിക്കുക, അവര്‍ സ്നേഹം കാരണം വായില്‍ വച്ച് കൊടുക്കും, മധുരം കാരണം പട്ടി അപ്പോഴേ അത് വിഴുങ്ങുകയും ചെയ്യും. ചോക്കലേറ്റ്ലെ കൊക്കോയില്‍ അടങ്ങിയിട്ടുള്ള തിയോബ്രോമിന്‍, കഫീന്‍ (കാപ്പിക്കുരുവില്‍ ഉള്ള ആല്‍ക്കലൊയിഡ്) ദഹിപ്പിച്ച് ശരീരത്തില്‍ നിന്ന് വെളിയില്‍ തള്ളാന്‍ ഉള്ള മെക്കാനിസം പട്ടിയുടെ ശരീരത്തില്‍ ഇല്ല. സൊ ഈ സാധനങ്ങള്‍ ശരീരത്തില്‍ കെട്ടിക്കിടന്ന് അപസ്മാരമോ ഹാര്‍ട്ട് അറ്റാക്കോ ഉണ്ടാക്കി പട്ടിയെ കൊല്ലും. പട്ടിയുടെ ഹൃദയം കേടാക്കുന്ന ഇതേ തിയോബ്രോമിന്‍ മനുഷ്യരില്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ചായയും കാപ്പിയും കുടിക്കുമ്പോള്‍ ഈ ഘടകങ്ങള്‍ തലച്ചോറില്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഉന്മേഷം തോന്നുന്നത്. നാളെ കാലത്ത് ഉറക്കം എണീറ്റ് വാട്സപ്പ് നോക്കുമ്പോള്‍ മലയാളി കാലത്തെ കുടിക്കുന്നത് പട്ടി വിഷമാണ് എന്ന വീഡിയോ ക്ലിപ്പ് കാണേണ്ടി വരുമോ...?
കലികാലം തന്നെ.

Friday, 9 September 2016

കീടനാശിനി ആണോ കാന്‍സര്‍ ഉണ്ടാക്കുന്നത്..?

കീടനാശിനി എന്ന് കേള്‍ക്കുമ്പോഴേക്കും അപസ്മാരം ഇളകുന്നവര്‍ ഒന്ന് ശ്രദ്ധിച്ച് വായിക്കുക.. Dr ശ്രീകുമാര്‍ Mediaone ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അല്‍പ്പം കൂടെ ഒന്ന് വിശദീകരിക്കാനുള്ള ശ്രമമാണ്. അത്യാവശ്യം സങ്കീര്‍ണമായ വിഷയമാണ്. ശ്രദ്ധിച്ച് വായിക്കണം.


കീടനാശിനി പാടത്ത് പമ്പ് ചെയ്യുന്ന വീഡിയോ കണ്ടിട്ട് നിങ്ങള്‍ ബേജാറാവണ്ട, പച്ചക്കറി നിങ്ങളുടെ കയ്യില്‍ കിട്ടുമ്പോള്‍ അതില്‍ അവശേഷിക്കുന്ന പെസ്ടിസൈഡ് കണ്ടന്‍റ് (residue) എത്രയുണ്ട് എന്നത് മാത്രമാണ് നമ്മളെ ബാധിക്കുന്ന കാര്യം. ഇതാണ് പ്രാഥമികമായി മനസിലാക്കേണ്ട ഒരു സംഗതി. ഈ റെസിഡ്യൂ പരമാവതി എത്രയാകാം (Maximum residue level - MRL) എന്നതിന് യൂറോപ്യന്‍ യൂണിയന്‍ നിയമ പ്രകാരം അളവുകൾ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. (ഇനിയുള്ള വിശദീകരണം പെസ്ടിസൈഡ്ന് മാത്രം ബാധകമല്ല. ഡ്രഗ്സ്, പ്രിസര്‍വെറ്റിവ്സ്, ആര്‍ട്ടിഫിഷ്യല്‍ ഫുഡ് കളറുകള്‍, സാക്കറിന്‍, ആസ്പര്‍ട്ടെയിം പോലുള്ള ബാക്കറി മധുരങ്ങള്‍ എല്ലാത്തിനും ബാധകമാണ്... ഒന്നിനെയും പേടിക്കേണ്ടതില്ല.. കഴിച്ചോളൂ.)

ആദ്യം ടെസ്റ്റ്‌ അനിമല്‍സിനെ വച്ച് പെസ്ടിസൈഡ്ന്‍റെ ടോക്സിക്കോളജിക്കല്‍ എക്സ്പെരിമെന്റ് നടത്തും. സാധാരണ എലികളെ ആണ് ഉപയോഗിക്കുന്നത്. നിരവധി തലമുറകളായി ദിവസവും ഒരേ ഡോസ് കൊടുത്തിട്ടും കാര്യമായി ഒരു മാറ്റവും (morphological, genetic, etc.) ഇല്ലാതെ കൊടുക്കാവുന്ന ഒരു പരമാവധി ലിമിറ്റ് കണ്ടു പിടിക്കും. ഇതാണ് NOAEL (no observed adverse effect level) ഇനി ഇതിനെ ഒരു സേഫ്റ്റി ഫാക്ടര്‍ 0.01 (1/100) കൊണ്ട് ഗുണിച്ച് കിട്ടുന്ന വാല്യൂ ആണ് ADI (acceptable daily intake). ഇതിനെ ഒരു പ്രത്യേക ഫുഡ് ഐറ്റം, പെര്‍ഡേ ശരാശരി എത്ര എമൌണ്ട് കണ്സ്യൂം ചെയ്യുന്നു എന്ന് കണ്ടു പിടിച്ച് ഡിവൈഡ് ചെയ്ത് കിട്ടുന്ന വാല്യൂ ആണ് MRL. (for a default its 0.01 mg/kg) അതിന് ഒരു എഫെക്ട് ഉണ്ടാക്കുക എന്നത് മനുഷ്യ ശരീരത്തില്‍ പോയിട്ട് മൂഷിക ശരീരത്തില്‍ പോലും സാധ്യമല്ല. Don't worry folks.. go eat vegetables.
ഇതനുസരിച്ച് ഓരോ വിളയ്ക്കും, പെസ്ടിസൈഡ് എപ്പോഴൊക്കെ തെളിക്കാമെന്നും ഓരോ തവണയും ക്വാണ്ടിറ്റി എത്ര ആകാമെന്നും good agriculture practice (GAP) പ്രകാരം തീരുമാനിച്ച് വച്ചിട്ടുണ്ട്. പെസ്ടിസൈഡ്കള്‍ക്ക് അംഗീകാരം കൊടുക്കുന്നത് CIBRC (Central insecticide board and registration committee). MRL സെറ്റ് ചെയ്യുന്നത് FSSAI (food safety and standards authority of India) യാണ്. ഇത് നിങ്ങള്‍ ഫ്രൂട്ടിക്കുപ്പിയിലും ബിസ്കറ്റ് കവറിലും ഒക്കെ കണ്ടു കാണും.
അപ്പോള്‍ അവശേഷിക്കുന്ന റെസിഡ്യൂ നമുക്ക് ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല എന്ന് മനസിലായല്ലോ... എന്നാലും ഈ റെസിഡ്യൂ മുഴുവന്‍ നമ്മള്‍ കഴിക്കേണ്ടി വരുന്നുണ്ടോ..? ഒരിക്കലുമില്ല വീട്ടില്‍ കൊണ്ട് വന്ന് കഴുകുമ്പോള്‍ കുറെ പോകും. പിന്നെ പാചകം ചെയ്യുമ്പോള്‍ മുഴുവനും പോകും.. 100 ഡിഗ്രിയില്‍ തിളക്കുന്ന വെള്ളം പോലും നീരാവി ആകുന്ന താപനിലയില്‍ പെസ്ടിസൈഡ്ന്‍റെ അവസാന തന്മാത്രയും സ്ഥലം കാലിയാക്കും (there is no inter molecular hydrogen bond in pesticides and some of therm are even volatile). അപ്പൊ ഹാപ്പി ഓണം വിത്ത്‌ പച്ചക്കറി ഫ്രം തമില്‍നാടു.
പച്ചക്കറിയിലെ പെസ്ടിസൈഡ് ഒന്നും ഒരു പ്രശ്നമേ അല്ല.. അണ്ണന്മാര്‍ വെള്ളമടിച്ച് ചാവാതിരുന്നാല്‍ മതി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്നെ രാസ തീവ്രവാദി എന്ന് വിളിക്കാന്‍ തോന്നുന്നില്ലേ..?! അതാണ്‌, തീവ്രവാദി ഡാ! അതൊരു ad-hominum എന്ന് പറയുന്ന ലോജിക്കല്‍ ഫാലസിയാണ്.... എടേ രാസം എന്ന് കേള്‍ക്കുമ്പോഴേക്കും നിക്കറില്‍ യൂറിയ ലായനി ഒഴിക്കാന്‍ ആണെങ്കില്‍ പിന്നെ എന്നാ കോപ്പിനാ ഹൈസ്കൂളില്‍ കെമിസ്ട്രി പഠിപ്പിക്കുന്നത്..?
ഇനി ഈ നിയമങ്ങള്‍ ഒക്കെ പാലിക്കപ്പെടുന്നുണ്ടോ എന്നതായിരിക്കും അടുത്ത സംശയം... കേരളത്തിലെ എല്ലാ ജില്ലകളിലെയും മാര്‍ക്കറ്റുകളില്‍ നിന്ന് സാമ്പിള്‍ എടുത്ത് MRL വാല്യൂവിന് മുകളില്‍ പോകുന്നില്ല എന്ന് വളരെ സമയബന്ധിതമായി വെള്ളായണി കാര്‍ഷിക സര്‍വകലാശാലയില്‍ പഠനങ്ങളിലൂടെ ഉറപ്പ് വരുത്തുന്നുണ്ട്. അത് പ്രകാരം 2-3% പച്ചക്കറി മാത്രമാണ് MRL ന് മുകളില്‍ കാണപ്പെടുന്നത്. അതും ശരീരത്തിന് വലിയ തരത്തില്‍ ഹാനികരമല്ല എന്ന് ഓര്‍ക്കുമല്ലോ...
കീടനാശിനി കമ്പനികള്‍ ഈ പോസ്റ്റ്‌ ഇടുന്നതിന്‌ എനിക്ക് നല്‍കാമെന്ന് ഏറ്റ കാക്കത്തൊള്ളായിരം ഡോളര്‍ ഫണ്ട് രൂപയിലേക്ക് മാറി എടുക്കാന്‍ സഹായിക്കുന്നവര്‍ക്ക്‌ 10% (കാക്ക തൊണ്ണൂര്‍ ഡോളര്‍) ഞാന്‍ വാഗ്ദാനം നല്കുന്നു.
പിന്നെ ഇത് ശാസ്ത്രീയമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉള്ള രേഖകള്‍ ആണ്. നിങ്ങളുടെ അനുഭവം ഇതുമായി മാച് ചെയ്യുന്നില്ലെങ്കില്‍ ആ അനുഭവം തള്ളിക്കളയുന്നത് ആയിരിക്കും നല്ലത്... ഏത്...?! അനക്ഡോട്ടല്‍!
എതിരഭിപ്രായം ഉണ്ടെങ്കില്‍ കൃത്യമായി പഠിച്ച് വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കണം. കണകുണ പറഞ്ഞ് എന്‍റെ സമയം കളയരുത്. മനസിലായില്ലേ..? വെടിക്കെട്ട് നടക്കുന്നിടത്ത് വന്ന് ഉടുക്ക് മുട്ടരുത് എന്ന്...!

Monday, 1 August 2016

വാക്സിന്‍ വിരുദ്ധത ശാസ്ത്രീയമോ..? സംവാദം (15/02/16)


ജേക്കബ് വടക്കാഞ്ചേരി: രക്തത്തിലേക്ക് നേരിട്ട് ഒരു വസ്തുവും കടത്താന്‍ പാടില്ല, ചോറ് കഴിക്കാം പക്ഷെ ചോറ് എടുത്ത് രക്തത്തില്‍ കുത്തിവച്ചാല്‍ മരിച്ച് പോകും. അത് തന്നെയല്ലേ വാക്സിന്‍..?
ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യം...! ഒരു തല മുതല്‍ തുടങ്ങാം..!
1. ഈ കാരണം കൊണ്ടാണ് വാക്സിനെ എതിര്‍ക്കുന്നതെങ്കില്‍ ഓറല്‍ വാക്സിനെ എതിര്‍ത്തത് എന്തിനാണെന്ന് മനസിലായില്ല.
2. ഈ സാധനം മൊത്തത്തില്‍ ഒരു സ്ട്രോമാന്‍ ആര്ഗുമെന്റ്റ് ആണ്. അതായത് ചോറോ കഞ്ഞി വെള്ളമോ സിറിഞ്ചില്‍ എടുത്ത് കുത്താന്‍ ആരും പറയുന്നില്ല. അത് പണി കിട്ടും എന്ന്‍ എല്ലാവര്ക്കും അറിയാം. വായിലൂടെ വേണ്ടത് വായിലൂടെ സിറിഞ്ചിലൂടെ വേണ്ടത് സിറിഞ്ചിലൂടെ
3. രക്തത്തിലേക്ക് ഒന്നും നേരിട്ട് കുത്തി വെക്കരുത് എന്ന വാദം അബദ്ധമാണ്. ഇത് ദഹന വ്യവസ്ഥയുടെ ആവശ്യകതയെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ 60% അന്നജവും 30% പ്രോടീനും ആണുള്ളത്. ഇതില്‍ അന്നജം ഗ്ലുക്കോസ് തന്മാത്രകളുടെ പോളിമര്‍ ആണ് പ്രോടീന്‍ ഇരുപത് അമിനോ ആസിടുകളുടെ പല വിധത്തില്‍ ഉള്ള പോളിമറുകളും ആണ്. ഈ പോളിമേറുകള്‍ (വലിയ തന്മാത്രകള്‍) നേരിട്ട് രക്തത്തില്‍ എത്തിയാല്‍ അതിന്‍റെ സ്വഭാവം അനുസരിച്ച് ചിലപ്പോള്‍ പണി കിട്ടും. ദഹന വ്യവസ്ഥയില്‍ സംഭവിക്കുന്നത് ഈ പോളിമറുകളെ ഘടക തന്മാത്രകള്‍ ആയി ബ്രെയ്ക്ക് ചെയ്യുകയാണ്. ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇതാണ് ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഒഴുകി എത്തി ഊര്‍ജ നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നത്. ഇങ്ങനെ ദഹനത്തിലൂടെ രക്തത്തില്‍ എത്തുന്ന തന്മാത്രകളെ കൃത്രിമമായി ഉണ്ടാക്കി രക്തത്തിലേക്ക് നേരിട്ട് കടത്തിയാല്‍ ദഹനം വഴി ലഭിച്ചതോ അതോ കുത്തി വച്ചതോ എന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം സാധാരണ വിധത്തില്‍ ശരീരം അത് ഉപയോഗിക്കും. ഗ്ലൂക്കോസ് ലായനി ട്രിപ്പ് ആയി കയറ്റി ക്ഷീണം മാറ്റാന്‍ കഴിയുന്നത് ഇത് കൊണ്ടാണ്.
4. എന്നാല്‍ രക്തത്തില്‍ പ്രോടീന്‍ രൂപത്തില്‍ തന്നെ ആവശ്യമായ ധാരാളം പ്രോട്ടീനുകള്‍ ഉണ്ട്. എന്‍സൈമുകള്‍ എല്ലാം ആ വിഭാഗത്തില്‍ പെടുന്നു, ഹോര്‍മോണുകളും. ഇവ അമിനോ ആസിഡ് രൂപത്തില്‍ രക്തത്തില്‍ എത്തിയിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ അത്തരം പ്രോടീനുകള്‍ ശരീരത്തില്‍ ഉത്പാദനം കുറഞ്ഞു പോയാല്‍ അത് വായിലൂടെ ഒഴിച്ചിട്ട് കാര്യമില്ല. കാരണം അത് ദഹന വ്യവസ്ഥയില്‍ ചെന്ന് അടിസ്ഥാന തന്മാത്രകള്‍ ആയ അമിനോ ആസിഡുകള്‍ ആയിരിക്കും രക്തത്തില്‍ എത്തി ചേരുക. അത് കൊണ്ട് ഒരിക്കലും നമ്മുടെ ആവശ്യം നടക്കില്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഇന്‍സുലിന്‍. ഇത് ഒരു പ്രോടീന്‍ ആയത് കൊണ്ടാണ് ഇതിന്‍റെ ടാബ്ലെറ്റ് ലഭ്യമല്ലാത്തത്. രക്തത്തിലേക്ക് കുത്തി വെക്കുക തന്നെ വേണം. ഇതൊന്നും പ്രകൃതിപരം (പ്രാകൃതം) അല്ല എന്ന് സമ്മതിക്കുന്നു. പക്ഷെ ശാസ്ത്രീയമാണ്.
5. വാക്സിനിലും ഇത് തന്നെയാണ് പ്രശ്നം. രോഗാണുവിന്റെ അപകടം അനുസരിച്ച് നേര്പ്പിച്ച്ചോ അല്ലാതെയോ ശരീരത്തില്‍ എത്തിച്ച് "ഇങ്ങനെയൊരാള്‍ ചിലപ്പോ വന്നേക്കും അപ്പൊ കരുതിയിരുന്നോ അടിച്ചോടിച്ചെക്കണം" എന്ന് പറഞ്ഞു പരിചയപ്പെടുത്തുകയാണ് വാക്സിനേഷന്‍ എന്ന്‍ പറയാം.ബോധപൂര്‍വം രോഗാണുവിനെ ഇട്ട് കൊടുത്ത് ശരീരത്തിന്റെ സ്വാഭാവികമായ പ്രധിരോധ ശേഷിയെ മെച്ചപ്പെടുത്തി എടുക്കുന്നു. അപ്പോള്‍ ചില വാക്സിനുകളിലെ സെല്ലുകള്‍ അതെ പടി രക്തത്തില്‍ എത്തിയേ പറ്റൂ അല്ലെങ്കില്‍ നമ്മള്‍ നേരത്തെ പറഞ്ഞ ദഹനത്തിന്റെ പ്രശ്നം വരും. മരുന്നാണോ വാക്സിനാണോ ഭക്ഷണമാണോ എന്ന് തിരിച്ചറിയാനുള്ള ഇന്റെലിജെന്‍സ്‌ ഒന്നും ദഹന വ്യവസ്ഥക്ക് ഇല്ലെന്ന്‍ ചുരുക്കം. എന്നാല്‍ ഈ പ്രശ്നം ഇല്ലാത്ത വാക്സിനുകളും ഉണ്ടാകാം. അത് വായിലൂടെ തന്നെ കൊടുക്കുന്നുണ്ടല്ലോ.. ഉദാ: പോളിയോ വാക്സിന്‍. 3 തുള്ളി കൊണ്ട് പോളിയോ എന്ന ദുരിതത്തെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്ത ചരിത്രം നമ്മള്‍ മറന്ന് പോകരുത്.
6. എന്നാലും വൈദ്യ ശാസ്ത്രത്തിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ എടുത്തു ചാട്ടം ആയി തന്നെ പറയാവുന്ന Hypodermic needle കുത്തുന്നത് കമ്പിപ്പാര കൊണ്ടുള്ള കുത്താക്കി കളഞ്ഞ സാറേ... ഉള്ളില്‍ സങ്കടം ഉണ്ട് ട്ടോ...