Tuesday, 8 November 2016

ബര്‍മുഡ ട്രയാംഗിളില്‍ എന്ത് സംഭവിക്കുന്നു..?!


ബര്‍മുഡ ട്രയാംഗിളില്‍ വച്ച് 75ഓളം വരുന്ന വിമാനങ്ങളും നൂറ് കണക്കിന് കപ്പലുകളും കാണാതായിട്ടുണ്ട്. അതോടൊപ്പം ആയിരക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ട്. അതിന്‍റെ കാരണം ഇപ്പോഴും ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് ശാസ്ത്രത്തിന്‍റെ ഒരു പരിമിതിയാണ്. അതൊകൊണ്ട് സത്യം കണ്ടെത്താന്‍ ശാസ്ത്രം മാത്രം മതി എന്ന വാദം തെറ്റാണ്. ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്ത പലതും ഉണ്ട്... എന്നൊക്കെ കൊറേ പോസ്റ്റ്‌ മോഡേണ്‍ ബുദ്ധിജീവികള്‍ പറഞ്ഞു നടക്കുന്നത് കൊണ്ടാണ് ഈ ലേഖനം എഴുതാന്‍ തീരുമാനിച്ചത്
ഒരു 6 കൊല്ലം മുന്നേ നമ്മുടെ മഴത്തുള്ളി ഉസ്താദ് ഞാന്‍ ഈ മുകളില്‍ എഴുതിയ അതേ ടയിറ്റിലില്‍ ഒരു അര മണിക്കൂര്‍ (അതോ അതില്‍ കൂടുതലോ..?) പ്രഭാഷണം നടത്തിയിട്ടുണ്ട്. അവിടത്തെ ജിന്നുകള്‍ റാഞ്ചി കൊണ്ട് പോകുന്നതാണ് അതിന് കാരണം എന്നാണ് മൂപ്പരുടെ വിശദീകരണം. പറന്നു വരുന്ന അമേരിക്കന്‍ വിമാനം ബര്‍മുഡ ട്രയാംഗിളില്‍ കടന്നതും വിമാനത്തിന്റെ കണ്ട്രോള്‍ റൂമിലെ കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ ഓഫ് ആയി പോവുകയും ആ വിമാനം കാണാതാവുകയും വലിയ വിവരമുള്ള ശാസ്ത്രജ്ഞന്മാര്‍ നിസഹായരായി നോക്കി നിക്കേണ്ടി വരികയും ചെയ്തു എന്നൊക്കെ തള്ളുന്നുണ്ട്. ഇതൊക്കെ എപ്പോ സംഭവിച്ചു, ഏത് മീഡിയ പബ്ലിഷ് ചെയ്തു എന്നൊന്നും ചോദിക്കാന്‍ വിവരം ഉള്ള ഒറ്റ ഒരുത്തനും മുന്നില്‍ ഇരിപ്പില്ലാത്തത് കൊണ്ട് ഇതൊക്കെ ആവാം. നഷ്ടപ്പെട്ട കപ്പലുകളുടെ ഒരു "സ്ക്രൂ" പോലും കണ്ടു പിടിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല എന്നൊക്കെ പരിഹസിക്കുന്നത് കേട്ടു. അതിവിശാലമായ സമുദ്രത്തില്‍ "സ്ക്രൂ" കണ്ടുപിടിക്കാന്‍ കപ്പല്‍ കണ്ടു പിടിക്കുന്നതിലും ബുദ്ധിമുട്ടാണ് എന്ന് ആ അന്തം കമ്മിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുത്താല്‍ നന്നായിരുന്നു. ഓരോരോ തോല്‍വികള്‍. എന്തായാലും ആ പ്രസംഗം കേട്ട് ഒരു ഗള്‍ഫുകാരന്‍ എന്റെ അടുക്കല്‍ കൊറേ മുന്നേ ഒരു വെല്ലുവിളി നടത്തിയിരുന്നു. അന്ന് അവോയിഡ് ചെയ്തെങ്കിലും അയാള്‍ക്കും കൂടെ ഉള്ള മറുപടിയായി ഇതിനെ കാണാവുന്നതാണ്.
ജിന്ന് വാദത്തിന് പ്രത്യേകിച്ച് തെളിവൊന്നും വേണമെന്നില്ല. അതിന്റെ ആകെയുള്ള തെളിവായി ചൂണ്ടി കാണിക്കുന്നത് യദാര്‍ത്ഥ കാരണം ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് മാത്രമാണ്. ശരിയായ കാരണം നിങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഞങ്ങള്‍ വായില്‍ തോന്നിയത് പറയും അത്ര തന്നെ. ശാസ്ത്രം ഇതുപോലെ മറ്റൊരു കഥ (ഒരു കാക്രി പൂക്രിയാണ് കപ്പല്‍ റാഞ്ചുന്നത്) പറഞ്ഞാല്‍ ഇവര്‍ ഭീകര യുക്തിവാദികള്‍ ആവും. അതിന് തെളിവ് ചോദിക്കും, അനാലിസിസ് നടത്തും, പരിഹസിക്കും. എല്ലാം ചെയ്യും. അതായത് ശാസ്ത്രം വളരെ ക്ലീന്‍ ആയിരിക്കണം. ഞങ്ങള്‍ പല കഥകളും പറയും അതൊക്കെ വിശ്വസിക്കും, ഞങ്ങള്‍ പണ്ടേ അങ്ങനെയാണ്. നിങ്ങള്‍ അങ്ങനെ ആവരുത്. ശരിയാണ് തീര്‍ച്ചയായും അങ്ങനെ ആവരുത്. അങ്ങനെ അല്ല, ആയിട്ടുമില്ല. അതുകൊണ്ട് ശാസ്ത്രം അങ്ങനെ ഒരു ഇല്ലാ കഥ പറയുന്നും ഇല്ല.
ഉത്തര അത്ലാണ്ടിക് സമുദ്രത്തില്‍ പടിഞ്ഞാര്‍ ഭാഗത്ത് ഫ്ലോറിഡ, പ്യുവര്ട്ടോ റിക്കോ, ബര്‍മുഡ എന്നീ സ്ഥലങ്ങള്‍ ചേര്‍ത്ത് വരക്കാവുന്ന ത്രികോണാകൃതിയില്‍ ഏകദേശം 8 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന ഒരു സമുദ്ര ഭാഗമാണ് ബര്‍മുഡ ട്രയാംഗിള്‍. ചെകുത്താന്റെ ത്രികോണം (devil's triangle) എന്നും വിളിപ്പേരുണ്ട്
ഇവിടെ നടക്കുന്ന അപകടങ്ങള്‍ വിശദീകരിക്കാന്‍ അല്‍പ്പമൊക്കെ ശാസ്ത്രീയം എന്ന് തോന്നിപ്പിക്കും വിധം കൊറേ സയന്‍സ് വാക്കുകള്‍ ഒക്കെ വച്ച് കളിക്കുന്ന ധാരാളം തിയറികള്‍ നിലവിലുണ്ട്. മനുഷ്യ ഭാവനക്ക് അതിരുകള്‍ ഇല്ലല്ലോ. ചിലതൊക്കെ താഴെ പറയാം.
ക) ബര്‍മുഡ ട്രയാംഗിലിന്റെ അന്തര്‍ ഭാഗത്ത് "അത്ലാന്റിസ്" എന്ന് പേരുള്ള ഒരു നഗരം ഉണ്ട് പോലും. അതില്‍ നിന്നും വരുന്ന "ക്രിസ്റ്റല്‍" എനര്‍ജിയാണ് കപ്പലുകളെ മുക്കുന്നത്, വിമാനങ്ങളെ താഴെ തള്ളിയിടുന്നത്.
ഖ) പ്രപഞ്ചമാകെ വ്യാപിച്ച് കിടക്കുന്ന സ്ഥലകാലത്തിലെ (space-time) വിള്ളലുകള്‍ ആവുന്ന "ടൈം പോര്ടലുകള്‍" (time portals) ആ ഭാഗത്ത് ഉണ്ട്, അവിടെ അന്യ ഗ്രഹ ജീവികള്‍ വന്ന് പോവുന്നുണ്ട്.
കേള്‍ക്കുമ്പോള്‍ എന്തോ ശാസ്ത്രീയമായി തോന്നുന്നുണ്ട് പിന്നെ എന്താണ് ഈ വിശദീകരണങ്ങളുടെ കുഴപ്പം..? ഇതില്‍ ഒരു നിഘൂടതക്ക് പകരം മറ്റൊരു നിഘൂടത വെക്കുക മാത്രമാണ് ചെയ്യുന്നത്. നാറാണത്ത് ഭ്രാന്തന്റെ കഥയില്‍ പറയുന്ന പോലെ ഇടത് കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റി. സാര്‍വത്രികമായ ഒരു സത്യം (absolute truth) എല്ലാത്തിനും ഉണ്ടെന്നും അത് നമുക്ക് കണ്ടെത്താന്‍ കഴിയും എന്നതാണ് ശാസ്ത്രം മാനവ കുലത്തിന് സമ്മാനിച്ച മെറ്റാഫിസിക്കല്‍ ഫിലോസഫി (meta physics). സകല നിഘൂടതകളെയും വസ്തു നിഷ്ടമായി പൊളിച്ചെഴുതല്‍ തന്നെയാണ് അതിന്റെ ലക്ഷ്യം. സോ പൂര്‍ണമായും കണ്ടെത്താന്‍ കഴിയില്ല എന്ന വിശദീകരണം ശാസ്ത്രത്തിന് സ്വീകാര്യമല്ല. ശാസ്ത്രത്തിനെ എപിസ്റ്റമോളജി (epistemology) നിരീക്ഷണവും അതിന് മുകളില്‍ ചെലുത്തുന്ന യുക്തി അതിഷ്ടിതമായ ചിന്തയുമാണ്. അതുകൊണ്ട് തന്നെ നിഷ്ക്രിയമായി ഒരിടത്ത് ഇരുന്ന് ഭാവന ചെയ്ത് ഉണ്ടാക്കുന്ന ആം ചെയര്‍ ഫിലോസഫികള്‍ ശാസ്ത്രത്തിന് സ്വീകാര്യമല്ല.
പലരും പല വിശ്വാസങ്ങള്‍ കൊണ്ട് നടക്കുന്നു എന്നത് കൊണ്ട് ഓരോ കഥകളും അവരവര്‍ക്ക് ശരിയാണ് എന്ന വാദം ശാസ്ത്രത്തിന് സ്വീകാര്യമല്ല. എല്ലാവരുടെയും എല്ലാത്തരം വിശ്വാസങ്ങൾക്കും ഉപരിയായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു യാദാര്‍ത്ഥ്യം (reality) ഉണ്ട് എന്നും. അത് മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് പൂര്‍ണമായും കണ്ടെത്താന്‍ കഴിയും എന്നും. അങ്ങനെ കണ്ടെത്തിയ സത്യം (truth) എല്ലാവര്ക്കും ഒരുപോലെ സാർവത്രികമായും (universality) വസ്തു നിഷ്ടമായി (objective ratification) ബാധകമാണ് എന്നും, അത് എല്ലാവരും നിര്‍ബന്ധമായും അന്ഗീകരിക്കണം എന്നും, ലോകം അതനുസരിച്ച് മുമ്പോട്ട്‌ പോകണം എന്നും തന്നെയാണ് ആധുനികതയുടെ (modernity) കാഴ്ചപ്പാട്.
ആകാശത്തെ മഴവില്ല് മനോഹാരിത ആസ്വദിക്കാനും കവിതകള്‍ രജിക്കാനും മാത്രം ഉപയോഗിച്ചിരുന്ന ഒരു സമൂഹത്തിന്റെ മുന്നില്‍ ഒരു ഗ്ലാസ് പ്രിസത്തിലൂടെ ധവള പ്രകാശം കടത്തി വിട്ട് ആകാശത്ത് ഉള്ളതിനേക്കാള്‍ വ്യക്തവും മനോഹരവുമായ മഴവില്ല് ലാബില്‍ കൃത്രിമമായി ഉണ്ടാക്കി കാണിച്ച് കൊടുത്ത് മഴവില്ലിന്റെ കവിതകളെ മുഴുവന്‍ ഒരു ഗ്ലാസ് പ്രിസത്തിലേക്ക് ചുരുക്കി കളയുക തന്നെയാണ് തന്നെയാണ് ഐസക് ന്യൂട്ടന്‍ ചെയ്തിട്ടുള്ളത്. അങ്ങനെ എല്ലാ താരം മഴവില്ലുകളുടെയും നൂലിഴകളെ അഴിച്ചെടുത്ത് (unweaving the rainbow) നിഘൂടതകള്‍ ഇല്ലാതാക്കല്‍ തന്നെയാണ് ശാസ്തത്തിന്റെ ജോലി. സോ കവിതകള്‍ എഴുതിക്കോളൂ, വായിച്ചോളൂ, ആസ്വദിച്ചോളൂ.. പക്ഷെ ആ കവിതകളാണ് മഴവില്ലിന്റെ ശരിയായ വിശദീകരണം എന്നോ അല്ലെങ്കില്‍ അതും ശരിയാണ് എന്നോ അല്ലെങ്കില്‍ അതാണ്‌ ഞങ്ങളുടെ ശരി എന്നോ പറഞ്ഞ് ഈ വഴിക്ക് കണ്ടു പോകരുത്.
ജനാധിപത്യം (democracy) എന്നാല്‍ പൂരിപക്ഷ ആധിപത്യമല്ല. അത് ആധുനികതയുടെ ഒരു പ്രോഡക്റ്റ് ആണ്. പൂരിപക്ഷം പേര്‍ പറഞ്ഞത് കൊണ്ട് അത് ശരിയാണ് എന്ന് മനസിലാക്കി അതനുസരിച്ച് മുന്നോട്ട് പോകുന്ന ഒന്നല്ല ജനാധിപത്യം. ഒരു കാര്യം മുന്നോട്ട് വെക്കുന്നത് ഒറ്റയാള്‍ മാത്രമാണെങ്കിലും അത് ശാസ്ത്രീയമായി ശരിയാണെന്ന് തെളിയിക്കാന്‍ അയാള്‍ക്ക്‌ സാധിച്ചാല്‍ ബാക്കി അതിനെതിരെ പറഞ്ഞ എല്ലാവരും സഹിഷ്ണുതയോടെ അത് അംഗീകരിക്കുന്ന വ്യവസ്ഥയാണ്‌ ജനാധിപത്യം.
ഗ) ബര്‍മുഡ ട്രയാംഗിള്‍ ഭാഗത്ത് ധാരാളം പ്രകൃതി വാതകം (natural gas) ഉണ്ട്. ഇത് കത്തുന്ന വാതകമാണ് (മീഥേന്‍). വല്ല ഇടിമിന്നലോ ഇലക്ട്രിക് സ്പാര്‍ക്കോ കാരണം ഇതിന് തീ പിടിക്കാം. അങ്ങനെ സംഭവിക്കുന്നത് കപ്പലിന്റെ അടുത്ത് ആണെങ്കില്‍ അപകടം ഉണ്ടാവാം.
ഇത് അല്‍പ്പം കൂടെ യുക്തിഭാദ്രം ആണെങ്കിലും തള്ളി കളയാതെ നിവൃത്തി ഇല്ല. കാരണം ശാസ്ത്രത്തിന്റെ വിശദീകരണത്തില്‍ ഒരു തെളിവ് ആവശ്യമായ തെളിവ് (necessary evidence) ആയാല്‍ മാത്രം പോര ഉറപ്പിക്കാന്‍ മതിയായ തെളിവ് (sufficient evidence) കൂടി ആകണം. ഭൂമി കറങ്ങുന്നത് കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത് എന്ന വാദത്തിന് തെളിവായി ഭൂമി കറങ്ങുന്നു എന്ന് കാണിച്ചാല്‍ മാത്രം പോര. രാവും പകലും ഉണ്ടാവുന്നത് മറ്റു കാരണങ്ങള്‍ കൊണ്ടൊന്നും അല്ല എന്ന് കൂടി തെളിയിക്കേണ്ടതുണ്ട്. അതാണ്‌ ഇവിടെ പ്രശ്നം. ഈ വിശദീകരണം അംഗീകരിച്ചാല്‍ പ്രകൃതി വാതകം ഉള്ള മറ്റു സ്ഥലങ്ങളിലും എന്തുകൊണ്ട് ഇതുപോലെ സംഭവിക്കുന്നില്ല എന്ന് വിശദീകരിക്കേണ്ടി വരും. സൊ അതും സ്വാഹ.
അപ്പോള്‍ മനസിലായല്ലോ... വളരെ വലിയ ഒരു പ്രശ്നമാണ് നമ്മള്‍ സോള്‍വ് ചെയ്യാന്‍ പോകുന്നത്. ഇതൊരു അസാധാരണ അവകാശവാദമാണ് അതുകൊണ്ട് അസാധാരണമായ തെളിവുകളും ആവശ്യമാണ്‌.
"An extra ordinary claim requires extra ordinary evidence" - Richard Feynman
അതുകൊണ്ട് അസാധാരണമായ കാരണങ്ങള്‍ തേടി പോകും മുന്നേ അസാധാരണമായ അവകാശ വാദം ശരിയാണോ എന്ന് നോക്കേണ്ടതുണ്ട്. അത് ശരിയാണെങ്കില്‍ മാത്രം ബാക്കി പണി നോക്കിയാല്‍ മതിയല്ലോ. ശരിയല്ലെങ്കില്‍ അവിടെ വച്ചു തന്നെ ഉപേക്ഷിക്കാം. രോഗം ഇല്ലെന്ന് തീര്ച്ചപ്പെടുത്തിയാല്‍ രോഗ കാരണം കണ്ടെത്തലും തുടര്‍ന്ന് ചികിത്സയും ഒന്നും പിന്നീട് ആവശ്യമായി വരുന്നില്ലല്ലോ. കാസര്‍ഗോട്ടെ പുല്ലൂര്‍ ഗ്രാമത്തില്‍ ഉണ്ടായ ജനിതക വൈകല്യങ്ങളുടെ കാരണം എന്‍ഡോ സള്‍ഫാന്‍ ആണോ അല്ലെയോ എന്ന് വിശദീകരിക്കാന്‍ തുടങ്ങും മുന്നേ അവിടെ വിശദീകരിക്കപ്പെടെണ്ട വിധം പ്രശ്നം ഉണ്ടോ എന്ന് പഠനം വല്ലതും നടന്നിരുന്നോ..?
ഒരു കാര്യം തീര്‍ച്ചപ്പെടുത്താന്‍ മതിയായ തെളിവ് വേണം എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ...
അങ്ങനെ വരുമ്പോള്‍ കാസര്‍ഗോട്ടെ വിഷയത്തില്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു.
1) കാസര്‍ഗോഡ് കൂടാതെ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച മറ്റു സ്ഥലങ്ങളില്‍ ഇതുപോലെ ജനിതക വൈകല്യം ഉണ്ടോ..? അതിനെ കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ..? ഇല്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ തന്നെയാണ് കാരണം എന്ന് എങ്ങനെ ഉറപ്പിച്ചു..?
ഇതിനെ ഞാന്‍ വിളിക്കുന്നത് Mulla's gold coin fallacy എന്നാണ്. മുല്ലാ നസരുദ്ധീന്‍ ഒരു ദിവസം രാത്രി ഒരു വിലക്ക് കാലിന്റെ താഴെ എന്തോ തിരയുന്നതായി കണ്ട് അതുവഴി വന്നവര്‍ കാര്യം തിരക്കി. അപ്പോള്‍ മുല്ല: "എന്റെ ഒരു ഗോള്‍ഡ്‌ കോയിന്‍ കളഞ്ഞു പോയി" അങ്ങനെ അവരും കൂടെ തിരയാന്‍ കൂടി. കൊറേ തിരഞ്ഞിട്ടും കിട്ടിയില്ല. അപ്പോള്‍ അവര്‍ "ഇവിടെ തന്നെയാണോ പോയത്" എന്ന് ചോദിച്ചു. അന്നേരം മുല്ല പറഞ്ഞു ആ കാര്യം ഉറപ്പില്ലെന്ന്. അപ്പോള്‍ അവര്‍ ദേഷ്യപ്പെട്ടു. അപ്പോള്‍ മുല്ല വളരെ നിഷ്കളങ്കമായി പറഞ്ഞു: "ഇവിടെ നല്ല വെളിച്ചം ഉള്ളത് കൊണ്ട് തിരയാന്‍ എളുപ്പമാണല്ലോ"
അതായത് ഉത്തരം കിട്ടാന്‍ സാധ്യതയുള്ള വിശാലമായ അന്യെഷനത്തിനു പകരം സൂത്രത്തില്‍ എളുപ്പമുള്ളയിടത്ത് മാത്രം അന്യെഷിക്കുന്നു. ഇതൊരു ശാസ്ത്രീയമായ രീതിയല്ല.
2) കശുവണ്ടി തോട്ടത്തില്‍ നിന്നുമുള്ള അകലം കുറയും തോറും അതിന്റെ എഫെക്റ്റ് കുറഞ്ഞു കുറഞ്ഞു വരണമല്ലോ... അത് അങ്ങനെത്തന്നെ ആണോ..? പഠനം നടത്തിയിട്ടുണ്ടോ..? ഉണ്ടെങ്കില്‍ എവിടെ..?
3) മനുഷ്യരില്‍ ജനിതക വൈകല്യം കാണണമെങ്കില്‍ അവിടെയുള്ള മറ്റു ജീവികളിലും പ്രത്യേകിച്ച് മറ്റു മാമലുകളില്‍ അതുപോലെ കാണണമല്ലോ. അവര്‍ക്കും പൂരിഭാഗവും മനുഷ്യര്‍ക്ക് ഉള്ള ജീനുകള്‍ തന്നെ ആണല്ലോ.
പൂച്ച മനുഷ്യരുമായി 90% ജീനുകള്‍ പങ്കിടുന്നു, പശു 80% (ഗോമാതാ വാദികള്‍ക്ക് ഒരു തുറുപ്പ് ചീട്ടും കൂടെ വച്ചോളൂ), എലി 75% (മനുഷ്യര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന മരുന്നുകള്‍ എലികളില്‍ പരിശോധിക്കുന്നതിന്റെ കാര്യം മനസിലായല്ലോ), കോഴി 60%. അപ്പൊ ഈ ജീവികളില്‍ ഉള്ള ഈ കോമണ്‍ ജീനുകളെ ഒന്നും ബാധിക്കാതെ ഈ "വിഷം" എന്തുകൊണ്ട് മനുഷ്യരെ മാത്രം ബാധിക്കുന്നു..?ശാസ്ത്രീയമായി ഒരു കാരണം പറഞ്ഞു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതുകൊണ്ട് വിശദീകരിക്കാന്‍ കഴിയണം. ഒരു പ്രത്യേക അവസരത്തില്‍ മാത്രം ബാധകം ആവുന്നതിനെ ശാസ്ത്രീയമായി അംഗീകരിക്കാന്‍ കഴിയില്ല. ശാസ്ത്രം സാര്‍വത്രികം (universality) ആയിരിക്കണം. ആവര്‍ത്തന ക്ഷമതയും ഉണ്ടായിരിക്കണം (repeatability).
അപ്പൊ പറഞ്ഞു വന്നത് നാളെ മുതല്‍ തന്നെ എന്‍ഡോസള്‍ഫാന്‍ ബാന്‍ നീക്കി തളി തുടങ്ങണം എന്നൊന്നും അല്ല. കാസര്‍ഗോട്ടെ പ്രശ്നത്തിന് കാരണം എന്‍ഡോ സള്‍ഫാന്‍ ആണെന്ന നിഗമനത്തില്‍ എത്താന്‍ മതിയായ തെളിവ് പോയിട്ട് ആവശ്യമായ തെളിവ് പോലും പൂര്‍ണമായും കിട്ടിയിട്ടില്ല. അങ്ങനെ ശാസ്ത്രീയമായി തീരുമാനിക്കുന്നതിന് പകരം ആളുകളുടെ വികാരം മാനിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ശരിയായ കാരണം കണ്ടെത്താനുള്ള വാതിലുകള്‍ ആണ് എന്നെന്നേക്കുമായി നിങ്ങള്‍ കൊട്ടി അടക്കുന്നത്.
വിഷയത്തിലേക്ക് മടങ്ങി വരാം.... ഇതുപോലെ, അവകാശ വാദത്തില്‍ എത്ര കണ്ട് ശരിയുണ്ട് എന്നാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്.
ആദ്യം അല്‍പ്പം ചരിത്രം. നാവികരുമായി ബന്ധപ്പെട്ട കാര്യം ആയത്കൊണ്ട്‌ കൊളംമ്പസില്‍ നിന്ന് തന്നെ തുടങ്ങാം. പണ്ട് പണ്ട്... 1492 ഒക്ടോബർ മാസം എട്ടാം തീയതി കൊളമ്പസ് ആണ് ആദ്യമായി ഈ പ്രസ്തുത സ്ഥലത്ത് ഒരു പ്രശ്നമുണ്ട് എന്ന് ആദ്യമായി നിരീക്ഷിക്കുന്നത്. അവിടെ വച്ച് അദ്ദേഹത്തിന്റെ വടക്ക് നോക്കിയന്ത്രം വിചിത്രമായി പെരുമാറി എന്നതാണ് ആ ഒബ്‌സർവേഷൻ. അതിന്റെ കാരണം വിശദീകരിക്കുന്നതിനാണ് യദാർത്ഥത്തിൽ ആദ്യ കാലത്ത് ചെകുത്താൻ പോലുള്ള ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത പലതും അവിടെയുണ്ട് എന്ന് പലരും പറഞ്ഞു പരത്താൻ തുടങ്ങിയത്. അല്ലാതെ കപ്പൽ റാഞ്ചലും വിമാനം റാഞ്ചലും ഒന്നുമായും കഥയുടെ പ്രാരംഭ കാലത്ത് ബന്ധമില്ല. അതൊക്കെ വരുന്നത് പിന്നെയും കൊറേ കഴിഞ്ഞാണ്. അതായത് വിമാനം കാണാതാവുന്നതിന് മുന്നേയും അവിടെ സാത്താൻ ഉണ്ടായിരുന്നു എന്ന് സാരം.
അത് പിന്നീട് ശാസ്ത്രീയമായി ഭൌമ കാന്തികതയില്‍ ഭൂമിയുടെ ചില ഭാഗത്ത് വരുന്ന വ്യതിയാനം കൊണ്ടാണെന്നും, അത് സ്ഥിരമായി ഒരിടത്ത് തന്നെ കാണണം എന്നില്ലെന്നും നമ്മള്‍ വിശദീകരിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിന് ശേഷം ബര്‍മുഡ ട്രയാംഗിളില്‍ ആ പ്രശ്നം കാണാനില്ലെന്ന് അമേരിക്കന്‍ നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷെ ഈ കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പോന്നു കൊണ്ടേ ഇരുന്നു. നാലര നൂറ്റാണ്ടുകള്‍ക്ക് ശേഷം 1950ൽ അസോസിയേറ്റ് പ്രസ്സ് പ്രസിദ്ധീകരിച്ച എഡ്വേഡ് വാൻ വിങ്കിളിന്റെ ഒരു റിപ്പോർട്ട് ആണ് ആധുനിക "ബർമുഡ ട്രയാംഗിൾ" നിഘൂടതക്ക് തുടക്കം കുറിക്കുന്നത്. 1945 നു ശേഷം അമേരിക്കൻ നാവികസേനയുടെ ബോംബറുകൾ ഉൾപ്പടെ നിരവധി കപ്പലുകൾ അവിടെ കാണാതായി എന്നും 135 പേരെയും കാണാതായി എന്നുമാണ് അതിൽ ഉണ്ടായിരുന്നത്. അതോടെ സംഗതി ഒന്ന് കൊഴുത്തു.
1964ൽ "ആർഗോസി" മാഗസിൻ വിൻസന്റ് എച്. ഗഡ്‍ഡിസ് ആണ് ആദ്യമായി "ബർമുഡ ട്രയാംഗിൾ" എന്ന പ്രയോഗം നടത്തുന്നത്. ആയിരത്തിലധികം പേരെ അവിടെ കാണാതായി എന്നായിരുന്നു അതിലെ അവകാശവാദം. വെറും 14 വര്ഷം കൊണ്ട് 135 ൽ നിന്നും ആയിരത്തിൽ അധികമായി.
1974ൽ "അറ്ലാന്റിസ്" എന്ന സമുദ്രാന്തര നഗരം ഒരു യാഥാർഥ്യമാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ബിർലിറ്റ്സ്ന്റെ "ബർമുഡ ട്രയാംഗിൾ" എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അതൊരു ബേസ്ഡ് സെല്ലെർ ആയിരുന്നു. അങ്ങനെ ആ ഭൂലോക ഉടായിപ്പ് ലോകത്ത് നല്ല ഒരു ശതമാനം ആളുകൾ വല്യ കാര്യത്തിൽ തലയിൽ ഏറ്റി കൊണ്ട് നടന്നു. ബർമുഡ ട്രയാംഗിൾ ചെകുത്താന്റെ ത്രികോണം തന്നെയാണെന്ന പൊതുബോധം ശക്തിപ്പെട്ടു. ഓരോരുത്തരുടെയും താല്പര്യങ്ങളും ഭാവനയും അനുസരിച്ച് വന്യമായ പല സിദ്ധാന്തങ്ങളും ആവിഷ്കരിക്കപ്പെട്ടു, നിരവധി ലേഖനങ്ങൾ അത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകം മുഴുവന്‍ ഈ അസാധാരണമായ അവകാശ വാദത്തെ വിശദീകരിക്കാന്‍ അസാധാരണമായ കഥകള്‍ മെനയുന്നതില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍. ഈ അവകാശവാദം ശരിയാണോ എന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ഒരാളാണ് "ലാറി കൂസ്ച്ചേ" അദ്ദേഹം 1975 ല്‍ "The Bermuda triangle mystery: solved" എന്ന പേരില്‍ ഒരു പുസ്തകമെഴുതി. ബർമുഡ ട്രയാംഗിളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സകല അവകാശ വാദങ്ങളും പൊളിച്ചടുക്കാൻ അക്കാലത്ത് തന്നെ ആ പുസ്തകത്തിന് കഴിഞ്ഞു. പക്ഷേ ഇപ്പോഴും പല പൊട്ട കിണറ്റിലെ തവളകളും ബർമുഡ തലയിലിട്ട് നടക്കുന്നുണ്ട്.

കപ്പലുകൾ സ്ഥിരമായി സഞ്ചരിക്കുന്ന തിരക്കേറിയ മറ്റു സ്ഥലങ്ങളിൽ ഉണ്ടാകുന്നത്തിൽ കൂടുതൽ അപകടം ഒന്നും ബർമുഡ ട്രയാംഗിളിൽ ഉണ്ടാകുന്നില്ലെന്ന് കൂസ്ചെയുടെ അന്വേഷണം തെളിയിച്ചു. വേറെ സ്ഥലങ്ങളിൽ നടന്ന അപകടങ്ങൾ പോലും നിഘൂടതക്കു ആക്കം കൂട്ടാൻ വേണ്ടി ബർമുഡ ട്രയാംഗിളിന്റെ തലയിൽ വച്ച് കെട്ടുകയായിരുന്നു എന്നും അതിന്റെ ഉദാഹരണങ്ങളും അദ്ദേഹം കണ്ടെത്തി. അവിടെ സംഭവിച്ച അപകടങ്ങൾ നടന്ന ദിവസങ്ങളിൽ ആ ഭാഗത്ത് ഉണ്ടായ ചുഴലിക്കാറ്റ് ബോധപൂർവം മറച്ചു വച്ചത് ആണെന്നും, നിഘൂടതക്കു ആക്കം കൂട്ടാൻ വേണ്ടി ആ ദിവസങ്ങളിൽ കടൽ ശാന്തമായിരുന്നു എന്ന് തട്ടി വിട്ടതാണെന്നും അദ്ദേഹം തെളിവ് സഹിതം സമർത്ഥിച്ചു.


പറഞ്ഞു വന്നത്, 1975ല്‍ തന്നെ ശാസ്ത്രമോ തിയോളജിയോ ആരും ഒന്നും വിശദീകരിച്ച് കഷ്ടപ്പെടേണ്ടതില്ല എന്ന് ശാസ്ത്രീയമായ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട ഒരു കെട്ടുകഥ മാത്രമാണ് ബർമുഡ ട്രയാംഗിൾ. 40 കൊല്ലം മുന്നേ ചത്ത് ചീഞ്ഞു നാറുന്ന പുലിയെ ആയിരുന്നു ഞാന്‍ ഇത്രയും നേരം തല്ലി കൊന്നു കൊണ്ടിരുന്നത് എന്ന് സാരം. ആ പുലിയെ കറന്ന് പാലെടുത്തു എന്നൊക്കെ വീരവാദം മുഴക്കുന്ന അയ്യപ്പന്മാര്‍ ഉള്ളിടത്ത് വേറെ നിവൃത്തി ഇല്ല. ഗതികേട്...!

Friday, 4 November 2016

മുലപ്പാലിന്റെ പ്രാധാന്യം..!


02/11/2016 ന് മീഡിയ വൺ ടി.വി ചാനലിലും, തുടർന്ന് അവരുടെ യൂറ്റൂബ് ചാനലിലും റിപ്പോർട് ചെയ്യുകയും ശേഷം അവരുടെ ഓൺലൈൻ ന്യൂസ് പോർട്ടലിൽ ( ലിങ്ക് ഇവിടെ ) പബ്ലിഷ് ചെയ്യുകയും ചെയ്ത ഒരു ന്യൂസ് ആണ് ഈ പോസ്റ്റിന്റെ അടിസ്ഥാനം.


ന്യൂസ് താഴെ ചേര്‍ക്കുന്നു...



"നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നതിന് പിതാവിന്റെ വിലക്ക്. കോഴിക്കോട് മുക്കം ഓമശ്ശേരി സ്വദേശി അബൂബക്കറാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്ന് മാതാവിനെ വിലക്കിയത്. അഞ്ചുതവണ ബാങ്ക് വിളിച്ച ശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന കളംതോട് സ്വദേശിയായ തങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുലപ്പാല്‍ നല്‍കാതിരുന്നതെന്ന് അബൂബക്കര്‍ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഓമശ്ശേരി സ്വദേശി അബൂബക്കറിന്റെ ഭാര്യ ഹഫ്സത്ത് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. നിസ്കാര സമയം അറിയിക്കുന്നതിനുള്ള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. അങ്ങനെയെങ്കില്‍ ഇരുപത്തിനാല് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരിക്കുന്നത് കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പിതാവും ബന്ധുക്കളും വഴങ്ങിയില്ല. ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അബൂബക്കറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
കളംതോടുള്ള ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് മുലപ്പാല്‍ നല്‍കാതിരിക്കുന്നത്. പകരം കുഞ്ഞിന് തേനും വെള്ളവും നല്‍കുന്നുണ്ടെന്നും തന്റെ മൂത്തമകനും മുലപ്പാല്‍ നല്‍കിയിട്ടില്ലെന്നുമാണ് അബൂബക്കറിന്റെ ന്യായീകരണം. മുലപ്പാല്‍ നല്‍കാതിരിക്കുന്നത് കുട്ടികളില്‍ നിര്‍ജ്ജലീകരണമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അബൂബക്കര്‍ വാശി തുടര്‍ന്നതോടെ ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു."

എത്രമാത്രം നമ്മുടെ സമൂഹം അധപ്പതിച്ചു എന്ന് ആലോചിച്ച് നോക്കൂ. യഥാർത്ഥത്തിൽ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുർആനോ സുന്നത്തോ ഒന്നും നോക്കിയാൽ ഇത്രയും വിചിത്രവും പ്രാകൃതവുമായ ഒരു ആചാരം കാണാൻ കഴിയില്ല. പക്ഷേ ഇവിടെയുള്ള പരമ്പരാഗത മുസ്ലിംകൾക്ക് വളരെ സ്വീകാര്യനായ കളം തോട് തങ്ങൾ ആണ് ഈ ബുദ്ധി ഉപദേശിച്ച് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് മുസ്ലിം സമുദായത്തിന് "പുസ്തകത്തിൽ ഇല്ല" എന്ന പറഞ്ഞു പൂർണമായും ഉത്തരവാദിത്വം ഒഴിയാൻ സാധ്യമല്ല. ഖുർആനും സുന്നത്തും എല്ലാം നോക്കേണ്ടത് അതനുസരിച്ച് മാത്രം മുസ്ലിംകൾ ജീവിക്കുന്ന സ്ഥലങ്ങളിൽ ആണ്. കേരളത്തിലെ മുസ്ലിംകളിൽ പൂരിഭാഗവും പാരമ്പര്യ സുന്നികൾ ആണ്. അവരിൽ കൂടുതൽ പേരും ഖുർആൻ ഒരു തവണ പോലും വായിച്ചവർ പോലുമല്ല. ഖുർആൻ പോലും അവർ മനസിലാക്കുന്നത് ഇമ്മാതിരി തങ്ങന്മാരുടെയും മോല്യാന്മാരുടെയും വാക്ക് കേട്ട് കൊണ്ടാണ്. അവർ വെള്ളം ചേർത്താൽ കണ്ടു പിടിക്കാൻ പോലും അവർക്ക് കഴിയില്ല. അപ്പൊ പറഞ്ഞു വന്നത് പ്രമാണങ്ങളിൽ എന്താണ് ഉള്ളത് എന്നതിൽ വലിയ പ്രസക്തി ഒന്നും ഇല്ല. മുസ്ലിംകൾ എന്ന് സ്വയം അവകാശപ്പെടുന്നവർ എന്ത് പറയുന്നു എന്ത് ചെയ്യുന്നു എന്നതാണ് ഇവിടെ വിഷയം.. അതുകൊണ്ട് ഇതൊന്നും ഖുർആനിൽ ഇല്ല എന്നും പറഞ്ഞോണ്ട് ആരും ചാടി വീഴണമെന്നില്ല.

ഒരു ഉദാഹരണം വച്ച് വ്യക്തമാക്കാം...

ഈ വിഷയം വാർത്തയായതോടെ ഫെയ്‌സ്ബുക്കിൽ നിരവധി ട്രോളുകളും ചർച്ചകളും നടക്കുകയുണ്ടായി. ആ സമയത്ത് ഈ വക ആചാരങ്ങൾ ഒന്നും ഖുർആനിലോ ഹദീസിലോ ഇല്ലാതിരുന്നിട്ട് പോലും ആ വിവരക്കേട് ചെയ്തത് ഒരു മുസ്ലിം ആയത് കൊണ്ടും ആ വിവരക്കേടിന് മൊത്തത്തിൽ ഒരു ഇസ്‌ലാമിക മുഖച്ഛായ  ഉള്ളത് കൊണ്ടും ഒരു പ്രഖ്യാപിത മുസ്ലിം വന്ന് സപ്പോർട്ട് ചെയ്യുന്നത് നോക്കൂ...


ഇതാണ് മുസ്ലിം ബ്രദര്‍ ഹുഡ് എന്ന് പറയുന്നത്. നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിക്കുക എന്നത് കൊലക്കുറ്റത്തിന് സമാനമായ ക്രിമിനല്‍ ആക്ടാണ്. അതുപോലും നമ്മുടെ കൂട്ടത്തില്‍ ഉള്ളവന്‍ ചെയ്യുമ്പോള്‍ എങ്ങനെയെങ്കിലും ന്യായീകരിച്ച് വെളുപ്പിച്ച് എടുക്കാന്‍ ഉള്ള ഒരു ത്വര.

എന്തായാലും ഞാന്‍ ഒരു പോസ്റ്റിലെ കമന്റുകള്‍ ഓടിച്ച് വായിക്കുന്നതിന്റെ ഇടയില്‍ ആണ് ഈ കമന്റ് കണ്ടത്. ഉടനെ ഒരു സ്‌കീൻ ഷോട്ട് എടുത്ത് വച്ച്  ഫെയ്‌സ്ബുക്കിൽ ഇതിന് ഒരു റിപ്ലൈ പോസ്റ്റ് എഴുതി. ഒരു പൊളിച്ചടുക്കൽ... വളരെ വിജ്ഞാനപ്രദമായ പോസ്റ്റ് ആയിരുന്നു എന്ന് നിരവധി പേർ അഭിപ്രായപ്പെട്ട പ്രകാരം ഇവിടേക്ക് എടുത്ത് പോസ്റ്റ് ചെയ്യുന്നു.

പോസ്റ്റ്‌ താഴെ ചേര്‍ക്കുന്നു. (ഫെയ്സ്ബുക്ക് ഭാഷയില്‍ ആണ് എഴുതിയിരിക്കുന്നത്)


ഈ വക ഊളത്തരങ്ങള്‍ കാണുമ്പോള്‍ ഫെയ്സ്ബുക്കില്‍ നിന്നും ഇറങ്ങി ഓടാന്‍ തോന്നും. പിന്നെ ഓടിയിട്ട് എങ്ങോട്ടാണെന്നും അവിടെ എന്തൊക്കെയാണ് കാണേണ്ടി വരുക എന്നും ആലോചിക്കുമ്പോള്‍ ഓടിയിട്ട് കാര്യമില്ലെന്ന് മനസിലാവും. അപ്പൊ പിന്നെ ഇതിനെയൊക്കെ അങ്ങ് പൊളിച്ചടുക്കാം എന്നും വിചാരിച്ച് മടങ്ങി വരും. പ്യാവം ഞാന്‍ .
ഡോക്റ്ററെക്കാളും പോലിസിനെക്കാളും ഒക്കെ ആരോഗ്യകാര്യങ്ങളില്‍ വിവരമുള്ളവര്‍ അഞ്ചാം ക്ലാസ് പോലും പാസാവാത്ത ഇവന്മാരൊക്കെയാണ് എന്ന അഹങ്കാരത്തിനാണ് ഇവിടെ നൂര്‍ മാര്‍ക്ക് കൊടുക്കേണ്ടത്.
വിവരത്തിന്റെയും അഹങ്കാരത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ നാലായി തിരിക്കാം.
1) വിവരമുണ്ട് അതിന്‍റെ അഹങ്കാരമില്ല.
2) വിവരമില്ല എന്നാല്‍ വിവരമില്ല എന്ന വിവരമുള്ളത് കൊണ്ട് അഹങ്കാരമില്ല.
ഇത് രണ്ടും അന്ഗീകരിക്കാവുന്ന വളരെ നല്ല പൊസിഷനുകള്‍ ആണ്. വിവരമില്ലായ്മ ഒരു തെറ്റായി കാണുന്നതും അതിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ ജഡ്ജ് ചെയ്യുന്നതും ഒരു മാന്യമായ പ്രവര്‍ത്തി ആയി ഞാന്‍ കാണുന്നില്ല.
3) വിവരമുണ്ട് അതിന്റെ അഹങ്കാരവും ഉണ്ട്.
ഇവരാണ് ഒരു കൃത്രിമ വ്യക്തിത്വം ഉണ്ടാക്കി സാധാരണക്കാരില്‍ നിന്നും ഒരു 10 ഫീറ്റ്‌ വിട്ട് നില്‍ക്കുന്നവര്‍. ഡോക്ടര്‍മാരില്‍ ഒരു ചെറിയ വിഭാഗം (അതോ വലുതാണോ..?) ഇങ്ങനെ പെരുമാറുന്നത് കൊണ്ട് ഹോമിയോ, യൂനാനി, പ്രകൃതി പോലുള്ള കപട ശാസ്ത്രങ്ങളില്‍ ആളുകള്‍ എത്തി പെടുന്നതിന് വഴിവേക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.
4) 10 പൈസയുടെ വിവരം ഇല്ലെങ്കിലും അഹങ്കാരമെന്ന് വച്ചാല്‍ എജ്ജാതി അഹങ്കാരം .
ഇതാണ് ഒരു നിലക്കും അംഗീകരിച്ച് കൊടുക്കാന്‍ തോന്നാത്ത അവസ്ഥ. ഇമ്മാതിരി ആളുകളുടെ അറിയാത്ത കാര്യങ്ങളില്‍ കയറിയുള്ള അഭിപ്രായം പറയല്‍ കൊണ്ട് സമൂഹത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയൊന്നും അല്ല. പ്രത്യേകിച്ച് ശാസ്ത്രബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സമൂഹത്തില്‍.
കൊച്ച് മരിക്കുന്നത് നിര്‍ജലീകരണം കൊണ്ടും ഗ്ലൂക്കോസിന്റെ കമ്മി കൊണ്ടും ആണെന്നും അത് പരിഹരിക്കാന്‍ തേനും പച്ച വെള്ളവും കൊടുത്തിട്ടുണ്ട് എന്നും എത്ര ആധികാരികമായാണ് ഇവനൊക്കെ തള്ളുന്നത്. കുറച്ചു ചോറും മീന്‍കറിയും കൂടെ കൊടുക്കാമായിരുന്നു. പാല്‍ കൊടുക്കുന്നത് തല്‍ക്കാലം മതപരമായ പ്രശ്നമാണ് അതില്‍ ഇടപെടണ്ട എന്നാണ് ധ്വനി. ഏത്... നിങ്ങള്‍ക്കൊക്കെ എവിടുന്നെങ്കിലും ഗ്ലൂക്കോസ് കിട്ടിയാല്‍ പോരേ എന്ന്.
അപ്പൊ പേരെഴുതി കാണിക്കല്‍ കഴിഞ്ഞു, പടം തുടങ്ങാം... ആര്‍ട്ട് ഫിലിം ആണ് ശ്രദ്ധിച്ച് കാണണം എങ്കിലേ ക്ലൈമാക്സ് പിടി കിട്ടൂ.
അതായത് കുഞ്ഞു ജനിച്ച് 5 ബാങ്കുകള്‍ പോയിട്ട് ഒരു ബാങ്കിലും പോയി സമയം കളയാതെ ഹോസ്പിറ്റലില്‍ വച്ച് തന്നെ ആദ്യ ഒരു മണിക്കൂറിനകം നിര്‍ബന്ധമായും മുലപ്പാല്‍ കൊടുത്തിരിക്കണം. അത് കുഞ്ഞിന്‍റെ അവകാശമാണ്. അല്ലാതെ നിന്റെയോന്നും ഔദാര്യമല്ല.
മുല'പ്പാല്‍' എന്നൊക്കെ പറയുമെങ്കിലും ആദ്യത്തെ ബ്രസ്റ്റ്ഫീഡിംഗില്‍ കുഞ്ഞിന് ലഭിക്കുന്നത് പ്രഗ്നന്സിയുടെ അവസാന സമയത്ത് മാമറി ഗ്ലാന്റ്റ് പ്രൊഡ്യൂസ് ചെയ്യുന്ന കൊളോസ്ട്രം (colostrum) എന്ന ഒരു ദ്രാവകമാണ്.

colostrum and milk

ഇത് പാലിനേക്കാള്‍ അല്‍പ്പം നിറവത്യാസം ഉള്ളതും, വളരെ കട്ടി കൂടിയതും, ധാരാളം കൊഴുപ്പും പ്രോടീനുകളും അടങ്ങിയിട്ടുള്ളതുമാണ്. ഇത് പ്രധിരോധ സെല്ലുകളില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്‍റിബോഡികളും, പ്രൊട്ടക്ടീവ് പ്രോടീനുകളും ആണ് കുഞ്ഞിനെ പല രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നത്. മാത്രമല്ല, ആജീവനാന്ത രോഗപ്രധിരോധ ശേഷിയുടെ വികാസത്തിന് ഇത് ആദ്യ ഒരുമണിക്കൂറിനകം കിട്ടിയിരിക്കേണ്ടത് അത്യാവശ്യമാണ്.
2006ല്‍ പബ്ലിഷ് ചെയ്ത Pediatrics എന്ന ജേണലിലെ ഒരു പഠന പ്രകാരം ജനിച്ച് ഒരു മാസത്തിനകം സംഭവിക്കുന്ന ശിശു മരണങ്ങളില്‍ 41% ആദ്യ മണിക്കൂറിലെ ബ്രസ്റ്റ്ഫീഡിംഗ് കൊണ്ട് തടയാമായിരുന്നു എന്നാണ് കാണുന്നത്.
കൊളോസ്ട്രത്തില്‍ അടങ്ങിയിട്ടുള്ള വളര്‍ച്ച ഘടകങ്ങള്‍ ആണ് കുഞ്ഞിന്‍റെ കുടലിന്റെ പെട്ടെന്നുള്ള വികാസത്തിന് സഹായിക്കുന്നത്. അപ്പൊ പറഞ്ഞു വന്നത് മര്യാദക്ക് കുടല്‍ വര്‍ക്കിംഗ് അല്ലാത്ത സമയത്ത് തേനും വയമ്പും അങ്ങോട്ട്‌ തള്ളി കയറ്റിയിട്ട് കാര്യമില്ല. മാത്രമല്ല സൂക്ഷ്മ ജീവികളും അലര്‍ജി ഉണ്ടാക്കുന്ന സാധനങ്ങളും കുഞ്ഞിന്‍റെ ശരീരത്തില്‍ കയറാതെ നോക്കാനും കൊളോസ്ട്രം സഹായിക്കും.
കൊളോസ്ട്രത്തില്‍ ധാരാളം വൈറ്റമിന്‍ A അടങ്ങിയിട്ടുണ്ട്. അത് കുഞ്ഞിന്‍റെ കണ്ണിന്റെ ആരോഗ്യത്തിനു അത്യാവശ്യമാണ്.
ഇനിയും കൊറേ ഉണ്ട് പുരാണം... തല്‍ക്കാലം ഈ സെക്ഷന്‍ അവസാനിപ്പിക്കുന്നു.
ഇതൊക്കെ കുഞ്ഞിന് നിഷേധിക്കപ്പെട്ടെങ്കിലും കുഞ്ഞിന് തേന്‍ കൊടുത്തിട്ടുണ്ട് എന്നാണ് വലിയ അവകാശവാദം. തേന്‍ ദഹിപ്പിച്ച് ഗ്ലൂക്കോസ് ഉണ്ടാക്കി ഊര്‍ജോല്‍പ്പാദനം നടത്താന്‍ കുഞ്ഞിന്‍റെ ദഹന വ്യവസ്ഥ പര്യാപ്തമായിട്ടില്ല എന്ന് നേരത്തെ പറഞ്ഞു. ഇനി പറയാന്‍ പോകുന്നത് മറ്റൊരു കാര്യമാണ്. 24 മണിക്കൂര്‍ സമയത്തേക്ക് മുലപ്പാല്‍ നിഷേധിച്ചതിലും ഗുരുതരമായ തെറ്റാണ് കുഞ്ഞിന് തേന്‍ കൊടുത്തത്. തെളിയിച്ച് തരാം...
തേനില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ഭീകരമായ ഒരു ബാക്ടീരിയയാണ് clostridium botulinum. ഇത് ഉണ്ടാക്കുന്ന വിഷമാണ് botulin. ഇത് കാരണം ഉണ്ടാകുന്ന വിഷബാധ (botulinism) കാരണം കൊച്ച് തട്ടിപ്പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടര്‍ ആവശ്യപ്പെട്ടാല്‍ അല്ലാതെ കൊച്ചിന് അമ്മയുടെ പാല്‍ അല്ലാതെ വേറെ ഒന്നും കൊടുക്കരുത്. മുതിര്‍ന്ന കുട്ടികളില്‍ മെച്ചപ്പെട്ട ഇമ്മ്യൂണ്‍ സിസ്റ്റം ഉള്ളത് കൊണ്ട് തേന്‍ കൊടുക്കാവുന്നതാണ്.
വെള്ളം തൊട്ടു കൊടുക്കല്‍, മധുരം കൊടുക്കല്‍ തുടങ്ങിയ വളരെ പവിത്രമാണെന്ന് പറയപ്പെടുന്ന മതാചാരങ്ങള്‍ എല്ലാം കുഞ്ഞിന്‍റെ ആരോഗ്യത്തിന് അപകടമാണ്. പൊക്കിള്‍ കൊടിയില്‍ ഗോമാതാവിന്റെ വിശുദ്ധ ചാണകം പുരട്ടുന്ന ഒരു ഏര്‍പ്പാടും ഉണ്ട്. അതിനെകുറിച്ച് ഇപ്പൊ ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ ഇത്തിരി കൂടിപ്പോവും. ഞാന്‍ ഒന്ന് തണുക്കട്ടെ.
conclusion: Breastfeeding in not only necessary but also sufficient for newborn baby. കണ്ണില്‍ കണ്ടതൊക്കെ എടുത്ത് കുഞ്ഞിന്‍റെ അണ്ണാക്കില്‍ തള്ളരുത് എന്ന് സാരം.


പിന്‍കുറിപ്പ് : ആദ്യ മുലയൂട്ടലിലെ മഞ്ഞ നിറത്തിലുള്ള പാല്‍ ചീത്തയാണെന്ന് കരുതി പിഴിഞ്ഞ് കളയുന്ന അമ്മമാര്‍ ഇപ്പോഴും ഉണ്ട്. ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്. വെള്ള പാലിനേക്കാള്‍ അത്യാവശ്യമായി കുഞ്ഞിന് കിട്ടിയിരിക്കേണ്ടതാണ് മഞ്ഞപ്പാല്‍. 

Thursday, 27 October 2016

വെള്ളത്തിന്റെ ശാസ്ത്രം

മുന്നേ റ് : അജിനോ മോട്ടോയെ കുറിച്ച് എഴുതിയ പേടിപ്പിക്കുന്ന കെമിക്കലുകള്‍ എന്ന പോസ്റ്റിന് ഫെയ്സ്ബുക്കില്‍ വന്ന ഒരു മറുചോദ്യം ആണ് ഇത്.

ഇതിനു ഫെയ്‌സ്ബുക്കിൽ കൃത്യമായ മറുപടി കൊടുത്തിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ ഏറ്റവും വലിയ കുഴപ്പം അത് വല്ലാതെ വലുതായാൽ ആരും വായിക്കില്ല എന്നതാണ്. പിന്നെ സ്ക്രോൾ ചെയ്ത് പോകും. ഇവിടെ ആകുമ്പോൾ വായിക്കാൻ താല്പര്യം ഉള്ളവർ എന്തായാലും വായിക്കും. ബ്ലോഗ് ആർകിവ്സിൽ പോയാൽ വീണ്ടും കിട്ടാൻ എളുപ്പമാണ്. അതുകൊണ്ട് ഫെയ്‌സ്ബുക്കിൽ ഇട്ട മറുപടി പോസ്റ്റ് അൽപ്പം  കൂടെ വിപുലീകരിച്ച് ഇവിടെ പോസ്റ്റ് ചെയ്യുന്നു.


ആദ്യം ആ "മുതുവട്ട്" ഒന്ന് ക്ലിയര്‍ ചെയ്യാം. എന്നിട്ട് കാര്യത്തിലേക്ക് വരാം... ചുമ്മാ ഒരു കഥയാണ് കേട്ടുകൊണ്ട് ഇരുന്നാല്‍ മതി. കഥയിലൂടെ കാര്യങ്ങൾ അവതരിപ്പുന്നത് എന്റെ ഒരു രീതിയാണ്.
ഒരു നാട്ടുരാജ്യത്തെ രാജാവിന് പ്രചകള്‍ ആരും നികുതി (നെല്ലായിരിക്കും) കൊടുക്കാതെ ആയപ്പോള്‍ അവരെ എല്ലാവരെയും വട്ടന്മാര്‍ ആക്കി എളുപ്പത്തില്‍ ഭരിക്കാന്‍ വേണ്ടി അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ജലാശയത്തില്‍ വട്ടാവാനുള്ള മരുന്ന് കലക്കി. (ഏതെങ്കിലും ഓപ്പിയോയിഡ് ആയിരിക്കും) അങ്ങനെ എല്ലാവര്ക്കും വട്ടായപ്പോള്‍ രാജാവ് അവരെ വട്ടന്മാര്‍ എന്ന് കളിയാക്കി... പക്ഷെ അവര്‍ ഒന്നിച്ച് നിന്ന് ഒറ്റ സ്വരത്തില്‍ പറഞ്ഞു... "ഞങ്ങള്‍ക്കല്ല, നിനക്കാണ് വട്ട്"
അപ്പൊ അതൊക്കെ കള... റലവന്റ് അല്ലാത്ത കാര്യങ്ങള്‍. നമുക്ക് കാര്യത്തിലേക്ക് വരാം... കുടിവെള്ള ക്ഷാമം ഉണ്ടാകുമ്പോള്‍ ഹൈഡ്രജനും ഓക്സിജനും തമ്മില്‍ കമ്പയിന്‍ ചെയ്ത് കൊണ്ട് തന്നെ വെള്ളം ഉണ്ടാക്കിവിതരണം ചെയ്യാത്തത് കൊണ്ട് ഹൈഡ്രജനും ഓക്സിജനും തമ്മില്‍ ചേര്‍ത്താല്‍ വെള്ളം ഉണ്ടാകും എന്ന ശാസ്ത്രത്തിന്റെ അവകാശ വാദം തെറ്റാണ് എന്ന വളരെ വിചിത്രമായ ഒരു വാദത്തെ ആണ് ഞാന്‍ അഡ്രസ് ചെയ്യുന്നത് എന്നും അങ്ങനെ ശാസ്ത്രത്തിന്‍റെ വില കളയാന്‍ പോവുകയാണ് എന്നും ഞാന്‍ വ്യാസനസമേതം മനസിലാക്കുന്നു. പക്ഷെ ഇത് ഇഗ്നോര്‍ ചെയ്‌താല്‍ ഈ ചോദ്യം ബില്യണ്‍ ഡോളര്‍ ആണെന്ന ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടാകാന്‍ കാരണമാകും എന്നത് കൊണ്ട് പതിയെ തുടങ്ങാം...

1766ല്‍ കാവണ്ടിഷ് ആണ് ഹൈഡ്രജന്‍ കണ്ടെത്തിയത്. ഒരു
Henry Cvendish
inflammable gas (കത്തുന്ന വാതകം) എന്ന നിലക്കാണ് അദ്ദേഹം അതിനെ തിരിച്ചറിയുന്നത്.
ഹൈഡ്രജന്‍ വളരെ നന്നായി കത്തും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ വഴിയില്ലല്ലോ...
അപ്പൊ എന്താണ് ഈ കത്തല്‍..? കത്തല്‍ എന്ന് വച്ചാല്‍ ഒക്സിജനുമായുള്ള കോമ്പിനേഷന്‍ രാസപ്രവര്‍ത്തനം ആണ്. കാര്‍ബണ്‍ കത്തുമ്പോള്‍ കാര്‍ബണിന്റെ ഓക്സയിഡ്കള്‍ കിട്ടും (പൂര്‍ണ ജ്വലനം ആണെങ്കില്‍ CO2 അപൂര്‍ണ ജ്വലനം ആണെങ്കില്‍ CO, രണ്ടും നിറമോ മണമോ ഇല്ലാത്ത ഗ്യാസുകളാണ്), മെഗ്നീഷ്യം റിബ്ബണ്‍ കത്തിച്ചാല്‍ MgO കിട്ടും, ഇതൊരു വെളുത്ത പൊടി ആണ്. ഹൈഡ്രജന്‍ കത്തിച്ചാല്‍ ഹൈഡ്രജന്റെ ഓക്സയിഡ് ആയ വെള്ളം കിട്ടും.

പില്‍കാലത്ത് ഹൈഡ്രജനെ കയറി "ഹൈഡ്രജനേ..." എന്ന് വിളിച്ചത്
ലാവോസിയര്‍ ആണ്. ഹൈഡ്രോ എന്നാല്‍ വെള്ളം (കേട്ടിട്ടില്ലേ ഹൈഡ്രോ തെറാപ്പി (തട്ടിപ്പാണ്), ഹൈഡ്രോ ഫോബിയ എന്നൊക്കെ..?) ജീന്‍ എന്നാല്‍ പ്രൊഡ്യൂസര്‍ എന്നാണ് അര്‍ത്ഥം. അപ്പോള്‍ ഹൈഡ്രജന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വെള്ളം ഉണ്ടാക്കുന്ന "ആള്‍" എന്നാണ്.

ഗവണ്‍മെന്‍റ് സ്കൂളില്‍ 7ആം ക്ലാസിലെ ശാസ്ത്ര മേളയില്‍ ഒക്കെ കുട്ടികള്‍ക്ക് നേര്‍പ്പിച്ച ഹൈഡ്രോ ക്ലോറിക് ആസിഡില്‍ സിങ്ക് ഇട്ട് ഹൈഡ്രജന്‍ ഉണ്ടാക്കി കാണിച്ച് കൊടുക്കാറുണ്ട്. ഉണ്ടായത് ഹൈഡ്രജന്‍ ആണെന്ന് ഉറപ്പിക്കാന്‍ ബലൂണില്‍ നിറച്ച് പറപ്പിച്ച് വിടും അല്ലെങ്കില്‍ കത്തിച്ച് കാണിച്ച് കൊടുക്കും "ഡപ്പ്" എന്ന ഒറ്റ ശബ്ദത്തോടെ ടെസ്റ്റ്‌ ട്യൂബിലെ മുഴുവന്‍ ഹൈഡ്രജനും കത്തി തീരും. അത്രക്കാന് അതിന്റെ കംബഷന്‍ റേയ്റ്റ്. അപ്പൊ പറഞ്ഞു വന്നത് ഈ റേയ്റ്റ് കണ്ട്രോള്‍ ചെയ്ത് ഒരു ഫ്യുവല്‍ എന്ന നിലക്കാണ് നമ്മള്‍ ഹൈഡ്രജന്‍ കത്തിക്കുന്നതിനെ പറ്റി ആലോചിക്കേണ്ടത്. ഒരു ഇന്ധനം എന്ന നിലക്ക് ഹൈഡ്രജൻ ഉപയോഗിക്കുന്നത് കൊണ്ട് ഫോസിൽ ഫ്യുവലുകളെ അപേക്ഷിച്ച് പരിസ്ഥിതി മലിനീകരണം വളരെ കുറവാണ്* പരിസ്ഥിതി മലിനീകരണം വളരെ  സകല ഊര്‍ജ പ്രതിസന്ധിയും മറികടക്കാന്‍ അതിനാവും. എന്നതായാലും അങ്ങനെ കത്തിയപ്പോ ഉണ്ടായത് വെള്ളം തന്നെയാണ്.
*ഇനി വെള്ളം ഉണ്ടാക്കാന്‍ ആണെങ്കില്‍ ശുദ്ധമായ ഹൈഡ്രജന്‍ പോലും കത്തിക്കനമെന്നില്ല. ഹൈഡ്രജന്‍ ആറ്റങ്ങള്‍ അടങ്ങിയിട്ടുള്ള ഹൈഡ്രോ കാര്‍ബണുകള്‍ (മണ്ണണ്ണ, പെട്രോള്‍, എല്‍.പി.ജി, മെഴുക് etc.) കത്തുമ്പോള്‍ ഉണ്ടാവുന്നത് കാര്‍ബണ്‍ ഡയോക്സയിഡും വെള്ളവും ആണ്.

(ഓഫ് ടോപ്പിക്.... നാച്ച്വറൽ ഗ്യാസ്, പെട്രോളിയം പ്രോഡക്റ്റുകൾ എല്ലാം ഹൈഡ്രോ കാര്ബണുകൾ ആണ്. നാച്വറൽ ഗ്യാസിൽ 80% മീഥേൻ , 7% ഈഥേയ്ൻ, 6% പ്രൊപെയ്ൻ, 4% ബ്യൂട്ടയിൻ, 3% പെന്റയിൻ  എന്നിങ്ങനെ ആണ്. അതിൽ മീഥേനും ഈതെയ്നും അല്ലാത്തത് എല്ലാം ഇങ്ങ്  വേർതിരിച്ച് എടുത്ത് ഉന്നത  പ്രഷറിൽ സിലിണ്ടറിൽ ദ്രാവകാവസ്ഥയിൽ ആക്കി എടുക്കുന്നതാണ് liquefied petroleum gas (LPG) അതിലെ പ്രധാന കണ്ടന്റ്  ബ്യൂട്ടയിൻ ആണ്. ബാക്കി  വരുന്നതാണ് നാച്വറൽ ഗ്യാസ് എന്നപേരിൽ വിൽക്കുന്നത്. അതിലെ  പ്രധാന  കണ്ടന്റ് മീഥേൻ ആണ്. 6 മുതൽ 12 വരെ കാര്‍ബണ്‍ ആറ്റങ്ങള്‍ ഉള്ള ഹൈഡ്രോകാര്ബണുകൾ ആണ് പെട്രോൾ. പ്രധാനമായും 6,7,8 ഇവയുടെ ഒരു മിശ്രിതമാണ്. 13 കാർബൺ ആറ്റങ്ങൾ ഉള്ള ഹൈഡ്രോ കാർബൺ ആണ് മണ്ണണ്ണ. 14, അതില്‍  കൂടുതല്‍... ഡീസല്‍ ഓയില്‍. വളരെ മോളിക്കുലാർ മാസ് കൂടിയതൊക്കെ പിന്നെ റൂം താപനിലയിൽ (25degree C) ഖരായവസ്ഥയിൽ കാണപ്പെടും അതാണ് വാക്സ്. )

ഹൈഡ്രജന്‍ ആണ് ഏറ്റവും ചെറിയ മൂലകം (53 pm ആരം ) ഓക്സിജനും
കാര്യമായി വലിപ്പം ഒന്നും ഇല്ല. (60 pm ആരം ) സൊ ഇത്രയും കുഞ്ഞി ആറ്റങ്ങള്‍ അടുത്തടുത്ത് വന്ന് ബോണ്ട്‌ ഉണ്ടാക്കുന്ന പരിപാടി അത്ര സുഖമുള്ളതല്ല. റിലീസ് ആവുന്ന എനെര്‍ജി നമുക്ക് താങ്ങാന്‍ ആവുന്നതിലും അധികമാണ്.


ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആണ് 1937ല്‍ നടന്ന Hindenburg Disaster.
LZ 129 എന്ന ജര്‍മന്‍ പാസഞ്ചര്‍ എയര്‍ ഷിപ്‌ ഒരു ഇലക്ട്രിക് സ്പാര്‍കിലൂടെ തീ പിടിച്ചു. തുടര്‍ന്ന് അന്തരീക്ഷത്തില്‍ ഉള്ള കണക്കില്ലാത്ത ഓക്സിജനും എയര്‍ ഷിപ്പില്‍ സംഭരിച്ച് വച്ചിരുന്ന ഹൈഡ്രജനും തമ്മില്‍ തുരുതുരാ കൂടി ചേര്‍ന്ന് (കത്തി.. അയിനാണ്) ധാരാളം കൃത്രിമ വെള്ളം തനിയെ ഉണ്ടായി.

വ്യാവസായികമായി വെള്ളം ഉണ്ടാക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കാത്തതിന്റെ കാര്യം മനസിലായല്ലോ. ഇത്രയും എനെര്‍ജി പുറത്ത് വിട്ട് ഉണ്ടാകുന്ന വെള്ളം നീരാവി രൂപത്തില്‍ ആണ്. അത് കളക്റ്റ് ചെയ്ത് വെള്ളം ആക്കാന്‍ വീണ്ടും ബുദ്ധിമുട്ടാണ്. ഇതൊക്കെ ചെയ്യാന്‍ പറ്റിയ ഒരു ലാബ് സെറ്റ് ചെയ്യാന്‍ ഒരുപാട് പണവും അനാവശ്യ അദ്ധ്വാനവും സമയവും പോവും എന്നത് തന്നെ കാര്യം.
പിന്നെ ഭൂമിയില്‍ ജീവിക്കുന്ന നമുക്ക് വെള്ള ക്ഷാമം പരിഹരിക്കാന്‍ ഹൈഡ്രജന്‍ തന്നെ കത്തിക്കേണ്ട ആവശ്യമുണ്ടോ..?



ഭൂമിയില്‍ 2/3 ഭാഗം ജലമാണ്. അതില്‍ 97% കുടിക്കാന്‍ പറ്റില്ല. ബാക്കി 3% ഉള്ളതില്‍ 2% ആർട്ടിക്, അന്റാർട്ടിക്  ധ്രുവങ്ങളിലും ഹിമാലയം പോലുള്ള മഞ്ഞു മലകളിലും ആണ്. ബാക്കി 1% ആണ്. നമ്മുടെ കിണറുകളിലും പുഴകളിലും കായലുകളിലും തടാകങ്ങളിലും എല്ലാം കൂടെ കാണുന്നത്. ഇതും കൂടെ മലിനമാകുന്നതാണ് നമ്മുടെ പ്രതിസന്ധി എന്ന് പറയുന്നത്. മനസിലായല്ലോ.. ഇവിടെ വെള്ളം ഉണ്ടാക്കേണ്ട കാര്യം ഇല്ല. ഉള്ള വെള്ളം കുടിക്കാന്‍ പറ്റുന്ന കോലത്തിലേക്ക് ആക്കിയാല്‍ മതി. അതിന് റിവേഴ്സ് ഓസ്മോസിസ് പോലുള്ള പ്യൂരിഫിക്കേഷന്‍ ടെക്നിക്സ് ഉപയോഗിക്കാം.


ഇനി മറ്റൊരു ഐഡിയ... തണുത്ത വെള്ളം നിറച്ച ഗ്ലാസിന്‍റെ പുറത്ത് വെള്ളത്തുള്ളികള്‍ കിനിഞ്ഞ് വരുന്നത് കണ്ടിട്ടുണ്ടോ..? ഈ വെള്ളം എവിടെ നിന്ന് വന്നു..?


അന്തരീക്ഷത്തില്‍ ഉള്ള ജലബാഷ്പം തണുത്ത ഗ്ലാസില്‍ തട്ടി തണുത്ത് വെള്ളമായതാണ് അവിടെ സംഭവിച്ചത്. ഈ ഒരു പ്രതിഭാസം ഉപയോഗിച്ച് ആവശ്യത്തിനുള്ള വെള്ളം അന്തരീക്ഷത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി വികസിപ്പിച്ച് എടുത്തതാണ് Whisson Windmill. ഒരു ദിവസം കൊണ്ട് 2600 ഗാലന്‍ വരെ വെള്ളം ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള മെഷീനുകള്‍ നമ്മള്‍ ഉണ്ടാക്കി എടുത്തിട്ടുണ്ട്.

അപ്പൊ കാര്യങ്ങള്‍ അങ്ങനെയൊക്കെ ആണ് എന്ന സ്ഥിതിക്ക് ചോദ്യം ചോദിച്ച ആ മഹാന്‍ ശാസ്ത്രത്തിന്റെ പോരായ്മകൾ കണ്ടെത്താൻ കാണിക്കുന്ന മിടുക്കിന്റെ പതിനായിരത്തിൽ ഒരംശം തൻ്റെ മത പുസ്തകത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങൾ...


പിന്നേറ്:  ഈ പോസ്റ്റ് ഏതെങ്കിലും വ്യക്തിയെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ അല്ല. ആ വ്യക്തി ആരാണെന്നു പോലും എനിക്കറിയില്ല. എനിക്കെതിരെ വന്ന ഒരു കമന്റ് ആയത് കൊണ്ട് ഞാൻ തന്നെ മറുപടി പറയുന്നു. "മുതുവട്ട്" പ്രയോഗം ഉള്ളത് കൊണ്ട് അദ്ദേഹത്തിന്റെ പേര്  മറക്കാൻ ഉള്ള മാന്യത ഞാൻ കാണിക്കേണ്ട കാര്യം ഇല്ല എന്ന് ഞാൻ കരുതുന്നു. 
സംഭവം ഒരു പൊട്ടത്തരത്തിന് മറുപടി പറഞ്ഞത് ആണെങ്കിലും ഈ വക ചോദ്യങ്ങൾ ശാസ്ത്രത്തിനെ ചൊറിയാൻ നടക്കുന്ന പലരും ഉന്നയിക്കുന്നതാണ്. അപ്പൊ അതിനുള്ള ഒരു ഉത്തരമായി ഇതിവിടെ ഇരിക്കട്ടെ... ഒരുപാട് പേർക്ക് ഉപകാരമാവും എന്ന് ആശിക്കുന്നു. 

Saturday, 22 October 2016

പേടിപ്പിക്കുന്ന കെമിക്കലുകള്‍

ഈ ലേഖനം 21/10/16ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് തുടര്‍ന്ന് നാരദ ന്യൂസ് പബ്ലിഷ് ചെയ്തതാണ് തുടര്‍ന്ന് വന്ന ചര്‍ച്ചകളുടെ സഹായത്തോടെ എഡിറ്റ്‌ ചെയ്ത് ഇവിടെ ഉപ്പിലിട്ട് വെക്കുന്നു :)

അജിനോമോട്ടോ...!


ആളുകൾ ഇടിമിന്നലിനേക്കാളും പേടിക്കുന്ന ഒരു സാധനം ആണിത്.

കണ്ടതും കേട്ടതും എല്ലാം വിശ്വസിക്കുകയും പേടിക്കുകയും ചെയ്യുന്നതാണ് ശാസ്ത്ര ബോധമില്ലാത്ത ഒരു സമൂഹത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. ചാത്തനും മറുതയും ജിന്നും മാലാഖയും ഒക്കെ ഉണ്ടെന്ന് വിശ്വസിക്കാൻ ഉള്ള അതേ കാരണം തന്നെയാണ് അജിനോമോട്ടോ പേടിയുടെയും, ആന്റി ബയോട്ടിക് പേടിയുടെയും, കീടനാശിനി പേടിയുടെയും, മൊബൈൽ ടവർ പേടിയുടെയും എല്ലാം പുറകിൽ ഉള്ളത്. അന്വേഷണ ത്വരയുടെ കമ്മി.


"അജിനോമോട്ടോ ഒക്കെ ചേർത്തത് ആയിരിക്കും അധികം കഴിക്കണ്ട...", "ഞങ്ങൾ അതൊന്നും വീട്ടിൽ ഉപയോഗിക്കാറില്ല...", "പരമാവധി അജിനോമോട്ടോ ഒക്കെ ചേർത്ത ഫുഡ് ഒഴിവാക്കും..." ഒരു ടിപ്പിക്കൽ മലയാളി അഭിമാനത്തോടെ, അവന്റെ/അവളുടെ ആരോഗ്യത്തെ കുറിച്ച് അവർ വളരെയധികം ബോധവാന്മാർ ആണ് എന്ന ആത്മവിശ്വാസത്തോടെ എടുക്കുന്ന നിലപാടുകൾ ആണിതെല്ലാം. ആരോഗ്യത്തെ കുറിച്ച് ഇത്രയധികം കോൺഷ്യസ് ആയ സമൂഹങ്ങൾ വിരളമാണ്. നമുക്ക് ഡസൻ കണക്കിന് ആരോഗ്യ മാസികകൾ ഉണ്ട്. പക്ഷേ ഇവയെല്ലാം തന്നെ ഒരേ രോഗത്തിന് ഒരു ആയുർവേദ ലേഖനവും, ഒരു ഹോമിയോ ലേഖനവും, ഒരു മോഡേൺ മെഡിസിൻ ലേഖനവും എല്ലാം ഒരേ പ്രാധാന്യത്തോടെ വച്ച് ഒരു പോസ്റ്റ് മോഡേൺ മസാലക്കൂട്ട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരം പേടികൾ പടച്ചു വിടുന്നതിൽ അവർ ആരും തന്നെ ഒട്ടും പുറകിലല്ല. മലയാളിക്ക് പിന്നെ അച്ചടിച്ച് വന്നാൽ മതി, അത് മഹത്തായ സത്യമായി. ചില ഹോട്ടലുകൾ "അജിനോമോട്ടോ പോലുള്ള രാസവസ്തുക്കൾ ഈ സ്ഥാപനത്തിൽ ഉപയോഗിക്കുന്നില്ല" എന്ന് A4 പേപ്പറിൽ പ്രിന്റ് ചെയ്ത് എന്തോ വല്യ സംഭവം ആണെന്ന നിലക്ക് പുറത്ത് ഒട്ടിച്ച് വെക്കും. "ഞങ്ങൾ ക്ളീനാണ്" എന്ന ഒരു ധ്വനി.


അജിനോമോട്ടോക്ക് എതിരെ വായ തുറക്കുന്ന പലരോടും ഞാൻ ചോദിച്ചിട്ടുണ്ട് എന്താണ് അതുകൊണ്ടുള്ള കുഴപ്പമെന്ന്., അതാർക്കും അറിയില്ല. മറുപടി ഇങ്ങനെയൊക്കെ ആണ്... "അത് കെമിക്കൽ ആണല്ലോ... അപ്പൊ അത് ആരോഗ്യത്തിന് നല്ലതല്ലല്ലോ.." ഇന്ന് സമൂഹം നേരിടുന്ന വലിയ ഒരു പ്രശ്നം കീമോഫോബിയയാണ്. കെമിക്കൽ ആണ് എന്ന കാരണം കൊണ്ട് ഒരു വസ്തുവിനോടുള്ള ഭയം. മറ്റൊരു മറുപടി "കാൻസർ" ആണ്. മലയാളിക്ക് പിന്നെ മിണ്ടിയാൽ അപ്പൊ കാൻസർ ആണ്. കൃത്യമായ ഉത്തരം അറിയാത്ത പ്രശ്നങ്ങൾക്ക് ഒക്കെ പണ്ട് ഉത്തരം ദൈവം ആയിരുന്നു. ഇപ്പൊ പ്രകൃതി വാദികളുടെ ദൈവമായി കാൻസർ മാറിയിരിക്കുന്നു. കാൻസർ എന്ന് പറയുന്ന സാധനം മിനിഞ്ഞാന്ന് ഉണ്ടായതല്ല. 65 മില്യൺ വര്ഷങ്ങള്ക്കു മുന്നേ എക്സ്റ്റിങ്റ്റ് ആയി പോയ ഭൂമിയിലെ സുൽത്താന്മാർ ആയിരുന്ന ദിനോസറുകളുടെ ഫോസിലിൽ നിന്ന് കാൻസർ കണ്ട് കിട്ടിയിട്ടുണ്ട്. 350 മില്യൺ വർഷങ്ങൾ പഴക്കമുള്ള ഒരു മീനിന്റെ ഫോസിലിന്റെ വായയിൽ ആണ് നമുക്ക് കിട്ടിയിട്ടുള്ള ഏറ്റവും പഴക്കമുള്ള കാൻസർ സെല്ലുകൾ ഉള്ളത്. കാൻസർ സങ്കീർണ ഘടനയുള്ള ബഹുകോശ ജീവികളുടെ കൂടപ്പിറപ്പാണ്.

അപ്പൊ പിന്നെ ഈ പൊടി എന്തൂട്ടാണ്...?


കൺക്ലൂഷൻ ആദ്യമേ അങ്ങ് പറയാം.. എന്നിട്ട് വേണമെങ്കിൽ വായിച്ചാൽ മതി.


1) അജിനോമോട്ടോ വളരെ സെയിഫ് ആണ്. അതിൽ വളരെ അധികം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. 1958ൽ U.S. Food and drug administration (FDA) യുടെ ക്ളാസിഫിക്കേഷൻ പ്രകാരം ഏറ്റവും സെയ്ഫ് ആയിട്ടുള്ള GRAS വിഭാഗത്തിൽ ആണ് ഇത് ഉൾപ്പടുത്തിയിട്ടുള്ളത്. 1987ൽ joint expert committee on food additives (JECFA) പരമാവധി ഒരു ദിവസം കഴിക്കാവുന്ന അജിനോമോട്ടോയുടെ അളവ് ( acceptable daily intake - ADI ) "not specified" എന്നാണ് തന്നെക്കുന്നത്. 1992ല്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെയ്ഫ് ആണെന്ന് അംഗീകരിച്ചു. പിന്നെ യൂറോപ്യന്‍ യൂണിയന്‍ ഒക്കെ അംഗീകരിച്ചിട്ടുണ്ട്.. അതിലേക്കൊന്നും പോകുന്നില്ല.. തല്‍ക്കാലം ഇത് മതി.


2) അജിനോമോട്ടോയില്‍ ആരോപിക്കപ്പെട്ടിരുന്ന പ്രശ്നം ശക്തമായ തലവേദനയും അസ്വസ്ഥതയും ലക്ഷണങ്ങള്‍ ആയിട്ടുള്ള "ചൈനീസ് റെസ്ട്ടോറന്റ്റ് സിണ്ട്രോം" എന്ന ഒരു നിസാര അസുഖം ആയിരുന്നു. (അല്ലാതെ കാന്‍സര്‍ ഒന്നും അല്ല). എന്നാല്‍ അതിന് തന്നെ അജിനോമോറ്റൊയുമായി ബന്ധമില്ലെന്ന് പിന്നീട് ഡബിള്‍ ബ്ലയിണ്ടഡ് പ്ലാസിബോ കണ്ട്രോള്‍ഡ് ട്രയല്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇനി തുടങ്ങാം ശരിക്കുള്ള കഥ.


ഗ്ലൂട്ടമിക് ആസിഡ് (glutamic acid) എന്നൊരു അമിനോ ആസിഡ് ഉണ്ട്. (-NH2, -COOH ഗ്രൂപ്പുകൾ ഒരുമിച്ച് വരുന്ന ഓർഗാനിക് സംയുക്തങ്ങൾ ആണ് അമിനോ ആസിഡുകൾ) ഇതിൽ ഇരുപത് എണ്ണം നമ്മുടെ ശരീരത്തിലെ പ്രോടീൻ നിർമാണത്തിന് ആവശ്യമുള്ളതാണ് ഇതില്‍ 9 എണ്ണം ശരീരത്തിന് സ്വയം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. അവ ഭക്ഷണത്തിലൂടെ ലഭിക്കുക തന്നെ വേണം ഇവയാണ് essential amino acids. ബാക്കി 11 എണ്ണം ശരീരം ഉണ്ടാക്കിക്കോളും. ഇവയാണ് nonessential amino acids. നമ്മുടെ ചങ്ങാതി രണ്ടാമത്തെ വിഭാഗത്തില്‍ ആണ് വരുന്നത്. എന്ന് വച്ചാല്‍ അത് നമ്മുടെ ശരീരത്തില്‍ തന്നെ
സ്വയം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പ്രോടീൻ ദഹിച്ച് ഉണ്ടാവുന്ന പ്രോഡക്ട് ആണ് അമിനോ ആസിഡ്. (സ്റ്റാർച് ദഹിച്ച് ഗ്ലൂക്കോസ്, ഫാറ്റ് ദഹിച്ച് ഫാറ്റി ആസിഡുകളും ഗ്ലിസറോളുകളും ആണ് ഉണ്ടാവുന്നത്). സോ ഇതിൽ നിന്നും ശരീരത്തിന് ഊർജോൽപ്പാദനം സാധ്യമാണ്. ഈ അമിനോ ആസിഡിന്റെ സോഡിയം സാൾട്ട് ആണ് മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (MSG) ഇതാണ് അജിനോമോട്ടോ. ഇതിൽ ഉള്ളത് Na+ അയോണും ഗ്ലൂട്ടമേറ്റ്( - ) അയോണും ആണ്. അല്ലാതെ ഇതിൽ മനുഷ്യന്മാർക്ക് ഹാനികരമായ ഒന്നുമില്ല. ഇത് ആർടിഫിഷ്യൽ ആണ് എന്ന വാദം പൂർണമായും ശരിയല്ല. ഇത് ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കാൻ പറ്റും എന്നത് ശരിയാണ് പക്ഷേ ക്കാളിയിലും ചീസിലും എല്ലാം പ്രകൃതിദത്തമായി കാണപ്പെടുന്നുണ്ട്. ഇവിടെ മനസിലാക്കേണ്ടത് ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കിയതാണോ അല്ലയോ എന്നത് ഒരു കെമിക്കലിന്റെ ഭൗതിക ഗുണത്തെയോ രാസ ഗുണത്തെയോ തീരുമാനിക്കുന്നില്ല. നമ്മുടെ വയറ്റിൽ കിടക്കുന്ന അതേ HCl നമുക്ക് ലാബിൽ ഉണ്ടാക്കാം. ഓർഗാനിക് സംയുക്തങ്ങൾ സിന്തറ്റിക് ആയി ഉണ്ടാക്കാൻ കഴിയാത്ത കാലത്ത് ഇനോർഗാനിക് സംയുക്തങ്ങളിൽ ഇല്ലാത്ത ഒരു "വൈറ്റൽ ഫോഴ്സ്" ഉണ്ടെന്ന് 1806ൽ ബ്രസീലിയസ് പ്രൊപ്പോസ് ചെയ്തിരുന്നു. പിന്നീട് വൂളർ അമോണിയം സയനേറ്റ് ചൂടാക്കി ആദ്യ സിന്തറ്റിക് ഓർഗാനിക് കോമ്പൗണ്ട് ആയ യൂറിയ ലാബിൽ ഉണ്ടാക്കി. വൈറ്റൽ ഫോഴ്‌സ് തിയറി പൊളിച്ച് കളഞ്ഞ് ആധുനിക ഓർഗാനിക് കെമിസ്ട്രിക്ക് തുടക്കം കുറിച്ചു. ഈ കാടും പടലയും ഒക്കെ തല്ലിയത് കീമോഫോബിയ ഇല്ലാതാക്കാൻ ആണെന്ന് മനസിലായി കാണുമല്ലോ ല്ലേ..?

അജിനോമോട്ടോ ആദ്യമായി ഉണ്ടാക്കിയത് ഒരു ജാപ്പനീസ്
Kikunae Ikeda
ബയോകെമിസ്റ്റ് ആയിരുന്ന
"കികുനാ ഇക്കടാ" ആണ്. ഉമാമി (പ്രാഥമിക രുചികൾ നാലെണ്ണം അല്ല 5 എണ്ണം ഉണ്ട്.. മധുരം, പുളി, ഉപ്പ്, കയ്പ്പ്, ഉമാമി... എരിവ് ഒരു രുചിയല്ല അതറിയാൻ നാവ് തന്നെ വേണമെന്നും ഇല്ല) രുചി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന "കോമ്പു" എന്ന കടൽ പായലിൽ നിന്നും എക്സ്ട്രാക്ട് ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് ഡ്യൂപ്ലിക്കേറ് ചെയ്തു.

നിർമാണം: വെജിറ്റബിൾ പ്രോടീനുകളെ ബാക്ടീരിയകളെ കൊണ്ട് ഫെർമന്റയിസ്‌ ചെയ്യിക്കുന്നു. ഇത് സുർക്ക, തൈര് പോലെ തന്നെ പുളിയുള്ള ഒരു ആസിഡ് തരുന്നു. (രുചി മുകുളങ്ങളിൽ H+ അയോൺ വന്ന് നിറയുമ്പോൾ ആണ് പുളി അനുഭവപ്പെടുന്നത്. സോ ആസിഡുകൾ എല്ലാം പുളിരുചി ഉണ്ടാക്കും, വീര്യം കൂടിയ സ്ട്രോങ്ങ് ആസിഡ് ഒരു തവണയേ പുളി രുചി ഉണ്ടാക്കൂ.. ഒടുക്കത്തെ രുചി. രുചി മുകുളങ്ങളിൽ ആൽക്കലി മെറ്റൽ അയോൺ (Li+, Na+, K+, Rb+) വന്ന് നിറയുമ്പോള്‍ ആണ് ഉപ്പ് രുചി അനുഭവപ്പെടുന്നത്.) സോ ഈ പുളി ഒഴിവാക്കാനും പകരം ഉപ്പ് രുചി ഉണ്ടാക്കാനും വേണ്ടി സോഡിയം മെറ്റല്‍ (മെറ്റല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇരുമ്പ് പോലെ എന്നൊന്നും വിചാരിക്കണ്ട സോഡിയം സോപ്പ് പോലെ കത്തി കൊണ്ട് മുറിച്ചെടുക്കാം) ചേര്‍ത് ചൂടാക്കുകയോ അല്ലെങ്കില്‍ NaOH ചേർക്കുകയോ ചെയ്യാം.

ഇപ്പൊ പറഞ്ഞതിൽ നിന്നും ഇതൊരു ഉപ്പായി ഉപയോഗിക്കാം എന്ന് മനസിലായി കാണുമല്ലോ. ഗ്ലൂട്ടമേറ്റ് അയോൺ ആണ് ആ മനോഹരമായ രുചി എൻഹാൻസർ ആയി പ്രവർത്തിക്കുന്നത്. സോഡിയം അയോൺ ഉപ്പ് രുചിയും നൽകുന്നു.




അപ്പോൾ പിന്നെ എത്രയും കഴിക്കാമോ എന്ന ചോദ്യത്തിന് ഉത്തരം ദാ.. കയ്യിൽ കിട്ടി കഴിഞ്ഞു. പിടുത്തം ഗ്ലൂട്ടമേറ്റ്ൽ അല്ല. നമ്മുടെ സോഡിയത്തിൽ ആണ്. ആ തെണ്ടിക്ക് ഒരു കുഴപ്പമുണ്ട് അവൻ രക്തത്തിലൂടെ പോകുന്നിടത്തെല്ലാം കാൽസ്യത്തെയും ( Ca++ ) കൊണ്ട് പോകും. അവനാണെങ്കിൽ മസിലുകളുടെ അകത്ത് കയറി മസിലുകളെ കൊണ്ട് മസിൽ പിടിപ്പിക്കുന്ന ഒരു ഏർപ്പാടുണ്ട്. രക്തക്കുഴലുകളിലും ഉണ്ട് അമ്മാതിരി മസിലുകൾ അങ്ങനെ അവന്മാർ മസിൽ പിടിച്ച് രക്തക്കുഴലിന്റെ ഇലാസ്തികത പോയി വണ്ണം കുറഞ്ഞ് ഹൈപ്പർ ടെൻഷൻ എന്ന "ബീപ്പീടെ അസുഖം" വരും. ഇത് രോഗങ്ങളുടെ രാജാവാണ്. സോ വന്നവർക്ക് ഞാൻ KCl - പൊട്ടാസിയം ക്ളോറയിഡ് സജസ്റ്റ് ചെയ്യുന്നു. (ഇന്തുപ്പ് എന്ന് പറഞ്ഞാല്‍ കിട്ടും) വരാത്തവരുടെ കാര്യം നോക്കാം. ഒരാൾക്ക് ഒരു ദിവസം സെയിഫ് കഴിക്കാവുന്നത് 6 - 7 ഗ്രാം ഉപ്പാണ് ( നാച്വറൽ ആയി കിട്ടുന്ന ഭക്ഷ്യ വസ്തുക്കൾക്കും ADI ഒക്കെ ഉണ്ട്) എന്നാൽ ഒരു ശരാശരി സൗത്ത് ഇന്ത്യ കാരൻ പപ്പടം, അച്ചാർ, ഉപ്പിലിട്ടത്, മോര്, ഉണക്കമീൻ എല്ലാം കൂടെ അകത്താക്കുന്നത് ഒരു ദിവസം 14 -15 ഗ്രാം. ഇതിനൊന്നും ആര്‍ക്കും ഒരു പേടിയുമില്ല. അജിനോമോട്ടോ ആണ് വലിയ വില്ലന്‍.

MSG യുടെ മോളിക്കുലാർ മാസ് ഉപ്പിനെക്കാൾ വളരെ കൂടുതലാണ്. സോഡിയത്തിന്റെ മാസ്സ് പേഴ്സന്റെജ് സാധാരണ ഉപ്പിൽ 39% എന്നാൽ MSGയിൽ വെറും 12%. അതായത് മൂന്നിൽ ഒന്ന് പോലും ഇല്ല. അപ്പോൾ വളരെ സെയിഫ് ആയി ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ മൂന്ന് മടങ്ങ് വരെ അജിനോമോട്ടോ ഭക്ഷണത്തിൽ ഉപയോഗിക്കാം (ഏകദേശം 20 ഗ്രാം - പിന്നെ ഉപ്പ് വേറെയും ഉപയോഗിച്ച് കളയരുത്). കറിയുപ്പിനേക്കാള്‍ രുചിയുള്ളതും ആരോഗ്യപ്രഥവുമാണ്. വില ഇത്തിരി കൂടും അതുകൊണ്ട് അത്ര ലാഭകരമല്ല.

മൈദയും പൊറോട്ടയും പിന്നെ ആലോക്സാനും

ഈ ലേഖനം 06/10/2016ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിനെ തുടര്‍ന്ന് ഡൂൾ ന്യൂസ്, നാരദ ന്യൂസ്, ന്യൂസ് മൊമെന്റ്സ് എന്നീ ഓൺലൈൻ പോർട്ടലുകൾ പബ്ലിഷ് ചെയ്യുകയും തുടർന്ന് നിരവധി ചർച്ചകൾക്ക് വഴി വെക്കുകയും ചെയ്തിരുന്നു. അങ്ങനെ ചർച്ചകളിൽ ഉയർന്ന് വന്ന സംശയങ്ങൾക്കുള്ള മറുപടികളും കൂടെ ചേർത്ത് പരിഷ്കരിച്ച രൂപമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് :)


"എഡേയ്... ശരിക്കും ഈ പൊറോട്ട നല്ലതാണോഡേയ്..?"


ഇത് പൊറോട്ട ഇഷ്ടമുള്ളവര്‍ക്കും അത് ധാരാളമായി കഴിച്ച് ആരോഗ്യത്തോടെ ജീവിക്കുന്നവര്‍ക്ക് പോലും ഉള്ള സംശയമാണ്. ബയോളജി അദ്ധ്യാപകര്‍ പോലും പൊറോട്ട കഴിക്കരുത് എന്നാണ് പഠിപ്പിച്ചു കൊടുക്കുന്നത്. ശാസ്ത്ര അവബോധം ഇല്ലാത്തതുകൊണ്ട് ഇതൊക്കെ സമൂഹത്തില്‍ ഇപ്പോഴും നന്നായി വിറ്റഴിയുന്നു... സൊ ഞാന്‍ പുരാണംതുടങ്ങാം. ബോര്‍ അടിച്ചാല്‍ വേഗം അങ്ങ് വായന നിര്‍ത്തുന്നതാ നല്ലത്. ആ സമയം കൊണ്ട് എത്ര നല്ല നല്ല നോവലോ കവിതയോ വായിക്കാം.

മൈദപ്പൊടി സിനിമാ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉള്ളതാണ് കഴിക്കാന്‍ ഉള്ളതല്ല എന്നാണ് സാധാരണ കേള്‍ക്കുന്ന വാദം. പൊറോട്ട കുടലില്‍ ഒട്ടിപ്പിടിച്ച് അള്‍സറായി കേന്‍സര്‍ ആവും എന്നൊക്കെയാണ് ചില പ്രകൃതിവാദികള്‍ തട്ടി വിടുന്നത്. ചൂടുവെള്ളം കൊണ്ട് വെന്ത മൈദ കൊണ്ട് ഒട്ടിക്കുന്ന പോലെ പൊറോട്ട കൊണ്ടോ ബ്രഡ് കൊണ്ടോ കേക്ക് കൊണ്ടോ എന്നും പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റില്ല എന്ന് പോലും ആലോചിക്കാതെ ഇതൊക്കെ ആളുകള്‍ തൊണ്ട തൊടാതെ വിഴുങ്ങും. കുടലിനകത്തൊക്കെ വല്ലാത്ത ലുബ്രിക്കേഷന്‍ ആണ് ബ്രോ.. അവിടെ ഒന്നും അങ്ങനെ പറ്റിപ്പിടിക്കാന്‍ ഒന്നും പറ്റൂല്ല. പിന്നെ ഒട്ടുന്നത് സ്റ്റാര്‍ച്ചിന്റെ ഒരു പ്രോപ്പര്‍ട്ടി ആണ്. വെന്ത അരികൊണ്ട് (വറ്റ്) ചെറിയ കുട്ടികള്‍ കടലാസ് തമ്മില്‍ ഒട്ടിക്കുന്നത് കണ്ടിട്ടില്ലേ..? എന്ന് വച്ച് ചോറ് വയറ്റില്‍ ഒട്ടിപ്പിടിച്ച് അള്‍സര്‍ ഉണ്ടാവും എന്നും ചോറ് നിരോധിക്കണം എന്നും പറഞ്ഞാലോ..?


എന്തെരെടെയ് ഈ ഗോതമ്പിനകത്തോക്കെ ഒള്ളത്..?


മൈദ ഉണ്ടാക്കുന്നത് ഗോതമ്പിന്റെ നല്ലതൊക്കെ എടുത്ത് ബാക്കി വരുന്ന വേസ്റ്റ് കൊണ്ട് പോയി പൊടിച്ചിട്ടാണ്, അതുകൊണ്ട് തന്നെ മൈദ ശരീരത്തിന് ഒരു ഗുണവും ചെയ്യുന്നില്ല എന്നാണ് മറ്റൊരു വാദം. എന്നാല്‍ ഇത് ഒരു വിത്തിന്റെ ഘടനയെ പറ്റി യാതൊരു ധാരണയും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോവുന്നതാണ്. വിവരമില്ലല്ലോ...

ഗോതമ്പ് വിത്തിനെ ചെടി ഉണ്ടാക്കുന്നത് നമുക്ക് തിന്നാന്‍ അല്ല, അതിലെ എനെര്‍ജി അതിന്റെ ആവശ്യത്തിനുള്ളതാണ്. അതുകൊണ്ട് തന്നെ ഗോതമ്പ് എന്ന് മാത്രമല്ല ഒരു വിത്തിലും വേസ്റ്റ് ആയി ഒരു ഭാഗവും ഇല്ല. ഗോതമ്പ് വിത്തിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ട് ആദ്യം അതിന്റെ ഷര്‍ട്ട് (തവിട് - bran), ഇത് അല്‍പ്പം കട്ടിയുള്ള ഒരു ഭാഗമാണ്. വിത്തിനെ ബാഹ്യ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ തന്നെയാണ് പ്രധാന ജോലി. ഇതില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിരിക്കുന്നു എന്നത് ശരിയാണ്. പിന്നെ ജേം, (germ) ഇവനാണ് നമ്മുടെ ഭാവിയുടെ വാഗ്ദാനം. ഇവന്‍ മുളച്ച് ചെടിയായി മുകളിലേക്ക് വരും. പിന്നെയുള്ള ഒരു ഭാഗമാണ് എന്‍ഡോസ്പേം (endosperm) ഇവനാണ് ഒരു ധാന്യത്തിന്റെ കേന്ദ്രഭാഗം. നേരത്തെ പറഞ്ഞ ജേം മുളച്ച് ചെടിയായി മുകളിലേക്ക് പോയി പച്ച ഇലകള്‍ വന്ന് ഫോടോസിന്തസിസ് നടന്ന് എനെര്‍ജി ഉണ്ടാവും വരെ ആ ചെടിക്ക് ആവശ്യമായ എനര്‍ജി മുഴുവനും സ്റ്റാര്‍ച്ച് രൂപത്തില്‍ സ്റ്റോര്‍ ചെയ്ത് വച്ചിരിക്കുന്ന ഭാഗമാണ് എന്‍ഡോസ്പേം. വിത്തില്‍ അടങ്ങിയിട്ടുള്ള മൊത്തം സ്റ്റാര്‍ച്ചിന്റെ 85% ഇവിടെയാണ്‌ കിടക്കുന്നത്. ഈ എന്‍ഡോസ്പേം മാത്രം വേര്‍തിരിച്ച് പൊടിച്ചെടുക്കുന്ന ഒന്നാം തരം ഗ്ലൂക്കോസ് സോഴ്സ് ആണ് മൈദ. ഗോതമ്പ് എടുത്ത് ചുമ്മാ വായില്‍ ഇട്ട് ചവച്ചാല്‍ ഈ പശ നിങ്ങള്‍ക്ക് കിട്ടും. അതോണ്ടാണ് അത് വേസ്റ്റ് ആണെന്ന് ഈ അന്തംകമ്മികള്‍ ധരിച്ചത്. ബ്രാന്‍ നീക്കം ചെയ്യുമ്പോള്‍ ഫൈബറുകളുടെ 80% നീക്കം ചെയ്യപ്പെടുന്നു എന്നത് സത്യം തന്നെ. പക്ഷേ അതുകൊണ്ടൊന്നും മൈദ കൊണ്ട് ഒരു ഗുണവുമില്ല എന്ന് വരുന്നില്ല. സൊ ഗോ ഈറ്റ് പൊറോട്ട. ദിവസവും ഒരു നേരം എങ്കിലും പൊറോട്ട കഴിക്കുന്ന കേരളത്തിലെ ചുമട്ടു തൊഴിലാളികള്‍ ഒക്കെ തമിഴ് നാട്ടിലെ ഇഡലി - വട കഴിക്കുന്ന തൊഴിലാളികളെക്കാള്‍ ആരോഗ്യവാന്മാര്‍ ആണെന്ന് തോന്നിയിട്ടുണ്ട്. ഭാരമുള്ള ജോലി എടുക്കുന്നവര്‍ക്ക് കുറഞ്ഞ വിലക്ക് കിട്ടാവുന്ന വളരെ ആരോഗ്യപ്രധമായ ഒരു ഭക്ഷണമാണ് പൊറോട്ട.

ഗോതമ്പിലെ ഈ വേസ്റ്റ് നമ്മളെ കൊണ്ട് തീറ്റിക്കാനുള്ള സാമ്രാജ്യത്വ തന്ത്രം ആണെന്നും ചില അണ്ണന്മാര്‍ തട്ടിവിടുന്നത് കണ്ടിരുന്നു. അത് യൂറോപ്യന്മാരുടെ ഭക്ഷണരീതിയെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടാണ്.
ഫൈബറുകള്‍ ഇല്ലെങ്കില്‍ ദഹനമേ നടക്കില്ല എന്നതൊക്കെ വെറും തള്ളല്‍ മാത്രമാണ്. ഫൈബറുകള്‍ ചിലത് ലായകത്വ സ്വഭാവം (water soluble) ഉള്ളവ വന്‍കുടലില്‍ കിടന്നു പുളിച്ച് (fermentation) അസിഡിറ്റി ഉണ്ടാക്കുന്നത് ആ ഭാഗത്തെ പൊതു ആരോഗ്യത്തിനു നല്ലതാണ്. പിന്നെ രക്തത്തില്‍ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരാതെ ഇരിക്കാന്‍ നല്ലതാണ്. ഭക്ഷണത്തിന്റെ മുമ്പോട്ടുള്ള നീക്കത്തെ സഹായിക്കുന്നും ഉണ്ട്. അത്രേ ഒള്ളൂ.. അല്ലാതെ ദഹന പ്രശ്നം അല്ല. അതിനുള്ള ഫൈബര്‍ കിട്ടാന്‍ നമ്മള്‍ മൈദ അല്ലാത്ത എന്തെങ്കിലും ഒക്കെ കഴിക്കുമല്ലോ അതിലൊക്കെ കാണും.


മൈദയിലെ മ്യാരക കെമിക്കലുകള്‍..!

ആലോക്സാന്‍... (Alloxan) പേടിച്ചില്ലേ..? ഇത് പാന്‍ക്രിയാസിലെ ബീറ്റ സെല്ലുകളെ നശിപ്പിക്കുമെന്നും അങ്ങനെഇന്‍സുലിന്‍ ഉല്‍പ്പാദനം നിലക്കുമെന്നുംഅങ്ങനെ ഡയബെട്ടിക്സ് -1 വരുമെന്നും അങ്ങനെ എലികളില്‍ തെളിയിച്ചിട്ടുണ്ട് എന്നും തള്ളല്‍ ഉണ്ട്. ഇതില്‍ എലികളില്‍ തെളിയിച്ചു എന്നത് സത്യമാണ്. മനുഷ്യരില്‍ സാഹചര്യം വളരെ സെയിഫ് ആണ്. പിന്നെ ആലോക്സാന്‍ വച്ച് ഒന്നും ബ്ലീച് ചെയ്യാന്‍ കഴിയില്ല. അങ്ങനെ ഒരു പ്രോപ്പര്‍ട്ടി അതിനില്ല. മൈദയില്‍ ക്സന്തോഫില്‍ (xanthophyll) എന്ന പിഗ്മന്റ്റ്‌ ആണ് മഞ്ഞ നിറം നല്‍കുന്നത്. മൈദയെ ബ്ലീച്ച് ചെയ്യുന്നത് ഈ ക്സന്തോഫിൽ പിഗ്മെന്റുകൾ ഓക്സിഡയിസ്‌ ചെയ്ത് കൊണ്ടാണ്. അങ്ങനെ ഉണ്ടാകുന്ന കെമിക്കൽ ആണ് അലോക്സൻ. അതായത് ഗോതമ്പ് പൊടിച്ച് ചാക്കിലാക്കി വീട്ടിൽ കൊണ്ട് വന്ന് വച്ചാലും എയറുമായി കോണ്ടാക്റ്റിൽ വരുമ്പോൾ അൽപ്പം അലോക്‌സാൻ ഉണ്ടാവുന്നുണ്ട്. അല്ലാതെ ആളുകളെ പ്രമേഹ രോഗികള്‍ ആക്കി കൊല്ലാന്‍ വേണ്ടി ക്യാഷ് കൊടുത്ത് വാങ്ങി അതില്‍ ചേര്‍ക്കുന്നതല്ല. ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്നത് ബെന്സോയിക് പെറോക്സയിട്, നൈട്രജന്‍ പെരോക്സയിട് ക്ലോറിന്‍ ഒക്സയിടുകള്‍, ക്ലോറിന്‍ ഒക്കെയാണ്. ഇതൊക്കെ അനുവദിനീയമായ അളവില്‍ മാത്രമേ ഉപയോഗിക്കുന്നോള്ളൂ. ബെന്സോയില്‍ പെറോക്സയിട് ഭയങ്കര അസ്ഥിരമാണ്. ചൂട് തട്ടിയാല്‍ അപ്പോള്‍ തന്നെ ബെന്സോയിക് ആസിഡ് ആയിക്കോളും. അത് സാധാരണ ഒരു ഭക്ഷ്യയോഗ്യമായ ആസിഡ് ആണ്. ആസിഡ് എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കണ്ട. നിരവധി ആസിഡുകള്‍ നാം കഴിക്കുന്നുണ്ട്.. സിട്രിക് ആസിഡ് (ചെറുനാരങ്ങ, ഓറഞ്ച്, മൊസമ്പി etc.) ആസ്കൊര്ബിക് ആസിഡ് അഥവാ വൈറ്റമിന്‍ സി (നെല്ലിക്ക, നാരങ്ങ,). ടാടാറിക്ക് ആസിഡ് (വാളം പുളി), ലാക്ടിക് ആസിഡ് (പാല്‍, മോര്), അസറ്റിക് ആസിഡ് (സുര്‍ക്ക), മാലിക് ആസിഡ് (ആപ്പിള്‍). ഓക്സാലിക് ആസിഡ് (തക്കാളി) ഇപ്പോള്‍ ആസിഡ് പേടി മാറിയെന്ന് കരുതുന്നു.
മൈദയിൽ ഉള്ള അലോക്‌സാൻ എന്തുകൊണ്ട് ഭയക്കേണ്ടതില്ല എന്ന് ചോദിച്ചാൽ ഇത്രേ ഒള്ളൂ ഉത്തരം. അലോക്സാൻ എലികളിൽ പരീക്ഷണാർത്ഥം പ്രമേഹം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥമാണ്. എലികളുടേ ആഗ്നേയ (പാൻക്രിയാസ്) ഗ്രന്ഥിയിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ളതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന തോതിനേക്കാൾ വളരെ വളരെ വളരെ കുറഞ്ഞ തോതിൽ അലോക്സാൻ മൈദയിൽ ഉണ്ട്. പക്ഷെ വളരെ കുറഞ്ഞ തോത് ആയതു കൊണ്ടു തന്നെ പൊറോട്ട ഭക്ഷിക്കാൻ കൊടുത്ത് നിങ്ങൾക്ക് എലികളിൽ പോലും പ്രമേഹം ഉണ്ടാക്കാൻ പറ്റില്ല, പിന്നെയല്ലേ മനുഷ്യരിൽ (ബോഡി വെയിറ്റിൽ ഉള്ള അനുപാതം നോക്കണം) അതു മാത്രമല്ല, അലോക്സാൻ എത്ര ഉയർന്ന ഡോസ് ആണെങ്കിൽ പോലും മനുഷ്യന്റെ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ കേടു വരുത്തുന്നില്ല. പൊറോട്ടയിലെ അലോക്സാനെ പറ്റി ഭീതി പടർത്തുന്നവർ പറയുന്നതു ശുദ്ധ മണ്ടത്തരമാണെന്നർത്ഥം.

പിന്നെ ബ്ലീച് ചെയ്യുന്നത് കളര്‍ വീണ്ടെടുക്കാന്‍ മാത്രമല്ല. പൊടിയുടെ മൃദുത്വം :)
കോഴിക്കോടന്‍ ഹല്‍വ
കൂട്ടാനും കൂടിയാണ്. മൈദ നല്ല സോഫ്റ്റ്‌ ആയി ഇരിക്കണം എന്നാലേ കാര്യമോള്ളൂ.. ബ്രഡ്, കേക്ക് ഒക്കെ ഉണ്ടാക്കുമ്പോള്‍ നന്നായി പതഞ്ഞു പൊങ്ങി വരണം മാത്രമല്ല ആ പത പോവും മുന്നേ സെറ്റ് ആവുകയും വേണം. ബിസ്കറ്റ്, ഹല്‍വ ഒക്കെ വേറെ ഒരു പ്രോസസ് ആണ്. അതുപോലെ പല ബാക്കറികള്‍ ഉണ്ടാക്കാനും മൈദ അത്യുത്തമമാണ്.

ഈ ലേഖനം ഏതെങ്കിലും ഭക്ഷ്യ സംസ്കാരത്തെ പുഷ് ചെയ്യുക എന്ന ലക്ഷ്യത്തോടെ എഴുതിയതല്ല. സമൂഹത്തിലെ അശാസ്ത്രീയ പ്രചാരണങ്ങള്‍ എത്ര തന്നെ നിസാരമാനെങ്കില്‍ പോലും അതിനെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ തുറന്ന്  കാണിക്കുകയും അങ്ങനെ കണ്ടതും കേട്ടതും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു സമൂഹത്തെ ശാസ്ത്ര ബോധത്തിലേക്കും അന്വേഷണ ത്വരയിലെക്കും നയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. 

Tuesday, 27 September 2016

അതീന്ദ്രിയ ശക്തികള്‍ ഉണ്ടോ..?

കഴിഞ്ഞ ദിവസം ടിജോ തോമസ് എന്ന ഒരു ക്രിസ്ത്യൻ പാതിരിയുടെ കഷ്ടിച്ച് മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യംമുള്ള ഒരു വീഡിയോ കണ്ടു. അതിലെ തികച്ചും പ്രാകൃതമായ, പാവപ്പെട്ടവരെ പറ്റിക്കുന്ന ഒരു അവകാശവാദമാണ് ഉണ്ടായിരുന്നത്. അതായത് അങ്ങേരുടെ അടുത്ത് ഇടയ്ക്കിടെ ഒരു എയ്ഞ്ചൽ പലയാവൃത്തി വന്ന് പോകുന്നത്  അങ്ങേര് കാണുന്നുണ്ടത്രേ. അതൊരു മഹാ സംഭവം എയ്ഞ്ചൽ ആണത്രേ, ആ  എയ്ഞ്ചൽ അങ്ങേർക്ക് ഭാവിയിലെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ടത്രേ, അതനുസരിച്ചു ഭാവിയിൽ നടക്കാൻ ഇരിക്കുന്ന  കാര്യങ്ങൾ  പത്ര സമ്മേളനം വിളിക്കാൻ അദ്ദേഹത്തിന് കഴിയുമത്രേ, ഇന്ത്യൻ സഭക്ക് ദൈവം ഉണ്ടെന്ന് തെളിയിക്കാൻ ദൈവം നൽകിയ അവസരം ആണത്രേ, ഇന്ത്യൻ സഭയുടെ ചരിത്രം തന്നെ മാറാൻ പൊവുകയാണത്രേ. കണ്ട ശശി, ബാബു എന്നീ പേരുകൾ ഉള്ള ആരും ആവശ്യപ്പെട്ടാൽ തെളിയിച്ച് കൊടുക്കില്ല. മറിച്ച് അധികാരികൾ ആവശ്യപ്പെട്ടാൽ അവർ കൃത്യമായി അന്വേഷിക്കും എന്നിട്ട് അവരും അവരുടെ ദൈവവും കൂടെ ഗവണ്മെന്റിനെ സഹായിക്കുമത്രേ... ഇമ്മാതിരി ജാലിയൻ കണാരൻ ബഡായി കേട്ടിട്ട് സദസ്സിൽ നിന്ന് കയ്യടി, ആർപുവിളി, പ്രെയ്‌സ് ദ ലോഡ്... ഇതുങ്ങളൊക്കെ ആദ്യമേ മന്ദബുദ്ധി ആയത് കൊണ്ട് ഇമ്മാതിരി ഊളകളുടെ വഷളത്തരം കേൾക്കാൻ പോകുന്നതാണോ അതോ ഇതൊക്കെ കേട്ട് പിന്നീട് മന്ദബുദ്ധി ആയതാണോ..?

എന്നാൽ അതീന്ദ്രിയ ശക്തികളെ കുറിച്ചുള്ള അവകാശവാദങ്ങൾ

കേരളത്തിൽ അൽപ്പം പോലും പുതിയതല്ലെന്ന് മാത്രമല്ല. അതിവിടത്തെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു. കേരളത്തിൽ വളരെ സിസ്റ്റമാറ്റിക്ക് ആയ ഒരു  മന്ത്രവാദ കൾച്ചർ തന്നെ ആയിരുന്നു നില നിന്നിരുന്നത്. ലോകം മുഴുവനും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ നിന്ന് പോലും വളരെ വെത്യസ്തമായ, വളരെ ആധികാരികമായ മന്ത്രവാദങ്ങൾ ആയിരുന്നു കേരളത്തിൽ നില നിന്നിരുന്നത്. എന്തായിരുന്നു കേരളീയ മന്ത്രവാദം..?


മന്ത്രവാദത്തിന്റെ ലക്‌ഷ്യം അമാനുഷിക സിദ്ധികൾ കൈവരിക്കലും ആഭിചാരവും ഒക്കെയാണ്. "അനന്തഭദ്രം" എന്ന നല്ല ഒന്നാം ക്ലാസ് പൊട്ട സിനിമ കണ്ടാൽ സംഗതി കുറച്ചൊക്കെ മനസിലാവും. മന്ത്രവാദം പ്രധാനമായും രണ്ട് വിധമായിരുന്നു. സദ്മന്ത്രവാദവും ദുർമന്ത്രവാദവും. മൂർത്തികളെ പ്രസാദിപ്പിച്ച് നല്ല കാര്യങ്ങൾ നേടി എടുക്കുന്നതിനെ സദ്മന്ത്രവാദം എന്നും ദുർമൂർത്തികളിലെ ആസുരഭാവം ഉണർത്തി മറ്റൊരാൾക്കിട്ട് ഉപദ്രവം ഉണ്ടാക്കുന്നതിനെ ദുർമന്ത്രവാദം എന്നും പറയുന്നു. അതായത് ഉത്തമാ... നമ്മുടെ കാര്യം നേടി എടുക്കാൻ കൈക്കൂലി കൊടുക്കുന്നത് സദ്കൈക്കൂലി, മറ്റുള്ളവന്റെ വല്ലതും തടഞ്ഞു വച്ച് വൈകിപ്പിക്കാൻ വേണ്ടി കൊടുക്കുന്ന കൈക്കൂലി ദുർകൈക്കൂലി. ശമനം, ഉച്ചാടനം ഇവയാണ് സദ്മന്ത്രവാദത്തിലെ കർമങ്ങൾ ദുർമന്ത്രവാദത്തിൽ ഘർഷണം, ആകർഷണം, മരണം മാരണം ഇവയൊക്കെ ഉൾപ്പെടുന്നു. പ്രധാന മൂർത്തി കാളിയാണ്. സംഹാര മൂർത്തിയുടെ മൊത്തം ലേബർ എക്സ്പോർട്ട് കമ്പനി നടത്തുന്നത് പുള്ളിക്കാരിയാണല്ലോ. അവരുടെ കീഴില്‍ ലോക്കല്‍ മൂര്‍ത്തികളായ രക്തചാമുണ്‍ഡി, കുട്ടിച്ചാത്തന്‍, കരിങ്കുട്ടി, ഹനുമാന്‍, ഭൈരവന്‍, മറുതാ ഇവരൊക്കെ അണി നിരക്കുന്നു. അവരെയൊക്കെ സ്നേഹത്തോടെ വിളിച്ചു വരുത്തി അവിലും മലരും, അട നിവേദ്യങ്ങല്‍, രക്ത മാംസാദികള്‍ ഒക്കെ കൊടുത്ത് (മൂർത്തി വെജിറ്റേറിയൻ ആണോ നോൺ വെജിറ്റേറിയൻ ആണോ എന്നൊക്കെ നോക്കി കൊടുക്കാവുന്നതാണ്) പ്രസാദിപ്പിച്ച് അവരെ കൊണ്ട് നമ്മുടെ കാര്യങ്ങള്‍ നേടി എടുക്കുന്നത് തന്നെയാണ് മന്ത്രവാദം. ഇവരെ വിളിച്ചു വരുത്തുന്നത് ഒരു മന്ത്രവാദ കളത്തിലേക്കാണ്. അതിന് വേണ്ടി മന്ത്രം-തന്ത്രം-യന്ത്രം എന്നിവയാണ് ഉപയോഗിക്കുന്നത്. മന്ത്രം സിമ്പിൾ ആണ്. എന്തൊക്കെയോ നിരർത്ഥകമായ വാക്കുകൾ കൃത്യമായ സിന്റാക്സോ സ്ട്രക്ച്ചറോ ഇല്ലാതെ തോന്നിയ പോലെ അടുക്കി വച്ച സാധനങ്ങൾ ആണ് മന്ത്രങ്ങൾ. ഇത് ചില പ്രത്യേക ടോണുകളിൽ പല ആവൃത്തി ഉച്ചരിച്ച് കൊണ്ടിരിക്കും. കേൾക്കുന്നവർക്ക് ഒന്നും പിടികിട്ടില്ല, അതാണ് അതിന്റെ ഒരു  ആവശ്യം. ഇനി തന്ത്രം എന്ന് പറയുമ്പോൾ നമ്മൾ കരുതുന്ന പോലെ മാർഗം/സൂത്രം എന്ന അർത്ഥത്തിൽ അല്ല. പുരാതന ഭാരതത്തിൽ വൈദിക മതവും താന്ത്രിക മതവും ഉണ്ടായിരുന്നു എന്നാണു വെപ്പ്. ഉത്തരേന്ത്യയിൽ കൂടുതലും കാണപ്പെടുന്നത് വൈദിക രീതിയിലുള്ള ആരാധനാ കർമങ്ങൾ ആണ്. കേരളത്തിൽ ശബരിമലയിലും ഗുരുവായൂരും എല്ലാം താന്ത്രിക രീതി അനുസരിച്ചാണ് കർമങ്ങൾ ചെയ്യുന്നത്. തന്ത്രി എന്ന പ്രയോഗം വളരെ ശരിയാണ്. കേരളത്തിൽ തന്ത്രം അറിയുന്നവൻ മന്ത്രിയും മന്ത്രം അറിയുന്നവൻ തന്ത്രിയുമാണ്. ഇനി യന്ത്രം... ഇലക്ട്രിക് ആണോ പെട്രോൾ ആണോ എന്നൊക്കെ ചോദിക്കാൻ വരട്ടെ. അരിപ്പൊടി, മഞ്ഞൾ പൊടി, ഉമിക്കരി, ഇത്യാദി പൊടികൾ പല രീതിയിൽ മിക്സ് ചെയ്ത് പല പല കളറുകളിൽ ഒരു കോലം അങ്ങ് വരച്ചിടും. അതാണ് യന്ത്രം. പിന്നെ ആളുകളെ ആകർഷിക്കാൻ ഉള്ള കയ്യിൽ കെട്ടുന്ന എലസിന് വശീകരണയന്ത്രം എന്നൊക്കെ പറയാറുണ്ട്.

മാരണം എന്ന് പറഞ്ഞാൽ ഒരു മൂർത്തിയെ മറ്റൊരാളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അലങ്കോലമാക്കി പിന്തുടർന്ന് ശല്യം ചെയ്ത് അയാളെ കൊണ്ട് ജീവിതം മടുപ്പിക്കുന്ന ഒരു പരിപാടി ആണ്. കൂടോത്രം എന്നും പറയും. ഇത് ഇസ്‌ലാമിലും നന്നായി തന്നെ വിശ്വസിച്ച് വരുന്ന ഒന്നാണ്. "സിഹ്ർ" എന്നാണ് അവരതിനെ പറയുന്നത്. ഇത് ഫലിക്കും എന്ന് തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചകനും സിഹ്ർ ബാധ ഏറ്റതായി സ്വഹീഹുൽ ബുഖാരിയിൽ കാണാം. അതുകൊണ്ട് തന്നെ ഇത് സബ്ഉൽ മൂബിക്കാത്ത് എന്ന ഏഴ് വൻദോഷങ്ങളിൽ എണ്ണി പറഞ്ഞിട്ടുണ്ട്. എന്ന് വച്ചാൽ വളരെ ശക്തമായി വിലക്കിയിരിക്കുന്നു. വിലക്കിയതിന്റെ കാരണം അത് അന്ത വിശ്വാസമാണ് എന്നതൊന്നും അല്ല. അതിന്റെ ചെയ്യുന്ന രീതി ഇസ്‌ലാമിക വിരുദ്ധമാണ് എന്നതാണ് കാരണം. അതായത് അറേബിയയിൽ ചാത്തനും മറുതയും ഭൈരവനും ഒന്നും ഇല്ല. അവിടെ  ജിന്നുകൾ എന്ന ഒരു അതീന്ദ്രിയ വിഭാഗമാണ് ഇത്തരം കാര്യങ്ങൾ എല്ലാം ചെയ്യുന്നത്. ഖുർആനിൽ "സൂറത്തുൽ ജിന്ന്" എന്ന ഒരു അദ്ധ്യായം തന്നെ ഉണ്ട്. ജിന്നുകളിൽ നല്ല ജിന്നുകളും (മുസ്ലിം ജിന്നുകൾ) ചീത്ത ജിന്നുകളും (കാഫിർ ജിന്നുകൾ) ഉണ്ടത്രേ, മനുഷ്യരെ പോലെ തന്നെ. ഇതിലെ കാഫിർ ജിന്നുകളെ തൃപ്തി പെടുത്താൻ വേണ്ടി നമ്മൾ ധാരാളം അനിസ്‌ലാമികമായ ശിർക്കും കുഫ്‌റും ഒക്കെ ചെയ്യണം. അപ്പോൾ അവരെ നമുക്ക് സുഹൃത്ത് ആയി കിട്ടും. വലിയ ശിർക്കും കുഫ്‌റും ചെയ്ത് ജിന്ന് നേതാക്കളെ തന്നെ ഫ്രണ്ട് ആയി കിട്ടിയാൽ അവരുടെ അനുയായികളെയും നമുക്ക് പണിക്കാരായി കിട്ടും. ഇങ്ങനെ ജിന്നുകളുമായി ഉണ്ടാക്കി എടുക്കുന്ന ഒരു കരാറാണ് ഇസ്‌ലാമിൽ സിഹ്ർ അഥവാ കൂടോത്രം. ഇപ്പൊ ഇത് വലിയ പാപമായതിന്റെ കാരണം മനസിലായി കാണുമല്ലോ... ജിന്നുകളെ പണിക്കാരായി കിട്ടാൻ അനിസ്‌ലാമിക പ്രവർത്തി ആവശ്യമാണ് എന്നത് മാത്രമാണ് ഇത്രേം വാലോയ പാപമായതിന്റെ കാരണം. ജ്യോതിഷ പ്രവചനവും ഇസ്‌ലാമിൽ ഹറാമാണ്, പക്ഷെ അതിന്റെയും കാരണം കട്ട കോമഡി ആണ്. ഭാവി പ്രവചിക്കാൻ കഴിയുന്നത് അല്ലാഹുവിന് മാത്രമാണ്, നക്ഷത്രങ്ങളെ ആശ്രയിക്കുന്നത് അല്ലാഹുവിൽ പങ്ക് ചേർക്കലാണ്, അനിസ്‌ലാമികമാണ് എന്നതാണ് ആ കാരണം.

പക്ഷേ ഹൈന്ദവ ആചാരങ്ങളും രീതികളുമായി വളരെയധികം ഇടകലർന്ന് കഴിഞ്ഞിരുന്ന കേരളത്തിലെ "സുന്നികൾ" എന്ന് സ്വയം വിളിക്കുന്ന, എന്നാല്‍ കൂടുതലും ഷിയാ വിശ്വാസങ്ങള്‍ കൊണ്ട്നടക്കുന്ന പാരമ്പര്യ വിശ്വാസികൾ ഇതൊന്നും വകവെക്കാതെ മന്ത്രവാദികളുടെയും, ജോൽസ്യന്മാരുടെയും, വാസ്തുക്കാരുടേയും, കൈനോട്ടക്കാരുടേയും അടുത്തൊക്കെ പോയിരുന്നു. ഉസ്താദും, തങ്ങളും, ബാവയും, ബീവിയും ഒക്കെയായി നിരവധി മുസ്ലിം മന്ത്രവാദികളും കേരളത്തിൽ ഉണ്ടായിരുന്നു.

കം ബാക് റ്റു ട്രഡീഷണൽ കേരള മന്ത്രവാദം...

വളരെ വിശാലവും സമഗ്രവുമായ മന്ത്രവാദ പുസ്തകങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. പരശുരാമൻ കേരളം സൃഷ്ടിച്ച് 64 ബ്രാഹ്മണർക്ക് നീരട്ടിപ്പേറായി കൊടുത്ത്, 6 ബ്രാഹ്മണ കുടുംബങ്ങളെ മന്ത്രവാദ ദൗത്യം ഏൽപ്പിച്ചു എന്നുമാണ് കഥ. മന്ത്രവാദത്തിന്റെ ഏറ്റവും വലിയ ഇരകൾ മാനസിക രോഗികൾ ആയിരുന്നു. ജലദോഷം മുതൽ വിക്കും ചട്ടുകാലും ഉൾപ്പടെ ഹെപ്പറ്റയ്റ്റിസ് ബി വരെ പച്ചമരുന്ന് കൊടുത്ത് മാറ്റും എന്ന് അന്നും ഇന്നും ഒരു ഉളുപ്പുമില്ലാതെ ചുമ്മാ അവകാശവാദം ഉന്നയിച്ച് നടക്കുന്ന പരമ്പരാഗത ആയുർവേദക്കാര്‍, മാനസികരോഗം മരുന്ന് കൊടുത്ത് മാറ്റാൻ പറ്റില്ല എന്ന സത്യം അനുഭവത്തിലൂടെ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. കാരണം വിശദീകരിക്കാന്‍ സാധിച്ചില്ലങ്കിലും. തലയിൽ നെല്ലിക്കാത്തളം വെക്കൽ ആയിരുന്നു ഒരു പരിഹാരമായി കണ്ടെത്തിയത്. തലയിലൂടെ ഇറങ്ങി തലച്ചോറിൽ എത്തും എന്നായിരിക്കണം അവർ പ്രതീക്ഷിച്ചത്. എന്നാൽ നമ്മുടെ തലയിൽ മാത്രമല്ല മുഴുവൻ സ്കിന്നിലും മൂന്ന് ലിപിഡ് ലയറുകൾ ഉണ്ട്. ഇത് ഒരു തുള്ളി പോലും വെള്ളമോ ഓയിലോ അകത്തേക്ക് കടത്തി വിടില്ല. അതുകൊണ്ട് എണ്ണ, തൈലം, കുഴമ്പ്, ഇത്യാദി ഒരു സാധനവും മനുഷ്യശരീരത്തിൽ ഒരു ഗുണവും ചെയ്യുന്നില്ല. ചുമ്മാ ഒരു ലൂബ്രിക്കേറ്റർ പോലെ ഒരു സാധനം. മസാജ് ചെയ്യുമ്പോ ഒരു സുഖം കിട്ടും, കുറച്ച് കഴിയുമ്പോ കഴുകി കളയാം അത്രേ ഒള്ളൂ.  മഴ കൊണ്ടാൽ വേഗം തന്നെ തല അങ്ങോട്ട് തുടക്കുന്ന പരിപാടി മലയാളികളിൽ കാണാം. പക്ഷേ മഴ കൊണ്ട് ജലദോഷവും പനിയും  വരുന്നതിന്റെ കാരണം തല നനയുന്നത് കൊണ്ടല്ല. അന്തരീക്ഷത്തിൽ ആർദ്രത (humidity) കൂടുമ്പോൾ മൂക്കിലെ വെസലുകൾ വീർത്ത് അതുവഴി അണുബാധ ഉണ്ടാവുകയും മ്യൂക്കസ് ഉൽപ്പാദനം കൂടുകയുമാണ് ചെയ്യുന്നത്. പിന്നെ ആയുർവേദത്തിൽ ഉള്ള മറ്റൊരു പരിപാടി ആയിരുന്നു നസ്യം. നാസാരന്ത്രങ്ങൾ തലച്ചോറിലേക്കുള്ള വാദായാനങ്ങൾ ആയിട്ടാണ് അവർ തെറ്റായി മനസ്സിലാക്കിയിരുന്നത്. എണ്ണയും നെയ്യും ഒക്കെ ചേർന്ന പലയാവൃത്തി തിളപ്പിച്ച് കുറുക്കിയ (ക്ഷീരബല 101 ആവൃത്തി എന്നൊക്കെ കേട്ടിട്ടില്ലേ..?!)  മിശ്രിതങ്ങൾ,  ഒരു പ്ലാവില കൊണ്ട് കുമ്പിൾ ഉണ്ടാക്കി മൂക്കിൽ വച്ച്  ചിരട്ട കൈയിൽ കൊണ്ട് കോരി ഒഴിക്കൽ ആയിരുന്നു പരിപാടി. മൂക്കും തലച്ചോറുമായി യാതൊരു ബന്ധവുമില്ല. മൂക്കിലൂടെ ഒഴിച്ചാൽ വായിലൂടെ വരും അത്രേ ഒള്ളൂ. എങ്ങാനും സ്പോഞ്ച് പോലെയുള്ള ആ സാധനത്തിൽ പോയാൽ ആള് തട്ടിപ്പോവാനും ധാരാളം മതി. ഇതിനെ ന്യായീകരിച്ച് കൊണ്ടാണെങ്കിലും "തിളക്കം" സിനിമയിൽ ഇതിന്റെ നല്ല ഒരു തമാശ ദൃശ്യം കാണിക്കുന്നുണ്ട്.

ബ്ലഡ് - ബ്രെയിൻ ബാരിയർ എന്നൊരു സംഭവം ഉണ്ട്.. ഒരു ബാരിയർ ആയി ഒന്നും സങ്കൽപ്പിക്കണ്ട. സംഭവം ഇതാണ്. നമ്മൾ കഴിക്കുന്ന മരുന്നിലും ഭക്ഷണത്തിലും ഉള്ള കെമിക്കലുകൾ രക്തത്തിലൂടെ ഒഴുകി തലച്ചോർ ഒഴികെയുള്ള ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നുണ്ട്. രക്തത്തിൽ എന്തൊക്കെ ഉണ്ടെങ്കിലും അതിനെയൊക്കെ അരിച്ചുമാറ്റി തലച്ചോറിന് ആവശ്യമുള്ള സാധനങ്ങൾ മാത്രം വലിച്ചെടുക്കാൻ ഉള്ള ഒരു കെമിക്കൽ മെക്കാനിസമാണ് ബ്ലഡ്-ബ്രെയിൻ ബാരിയർ. ഇതില്ലായിരുന്നു എങ്കിൽ നമ്മൾ പാരാസിറ്റാമോൾ, കഫ് സിറപ്പ് ഒക്കെ കഴിക്കുമ്പോൾ നമ്മുടെ പെരുമാറ്റം മാറിപ്പോകുമായിരുന്നു. തലച്ചോറിലെ കെമിക്കലുകൾ അത്രയും മായം ചേരാത്തത് ആയിരിക്കൽ അത്യാവശ്യമാണ്. സൊ ബ്ലഡ്-ബ്രെയിൻ ബാരിയർ പരിണാമപരമായ ഒരു അനുകൂലനമാണ്.  സോ മാനസിക രോഗത്തിന് മരുന്ന് ഫലിക്കണമെങ്കിൽ ഈ ബ്ലഡ്-ബ്രെയിൻ ബാരിയർ ക്രോസ് ചെയ്യുകയും അതോടൊപ്പം നമുക്ക് ആവശ്യമായ ഫാര്മക്കോളജിക്കൽ എഫെക്ട് തരികയും ചെയ്യുന്ന ഡ്രഗ്ഗുകൾ ഉണ്ടാക്കാൻ കഴിയണം. അവിടെയാണ് ചലഞ്ച്. അവിടെത്തന്നെയാണ് ഈ വിഷയത്തിൽ ആയുർവേദം പരാജയപ്പെടുന്നതും. ബ്ലഡ്-ബ്രെയിൻ ബാരിയർ ക്രോസ് ചെയ്യാൻ കെൽപ്പുള്ള ലിഥിയം ബെയ്‌സ്ഡ് ആയിട്ടുള്ള ഡ്രഗ്ഗുകൾ കണ്ടുപിടിച്ച ശേഷമാണ് മോഡേൺ മെഡിസിനിൽ സൈക്യാട്രി എന്നൊരു വിഭാഗം ശക്തി പ്രാപിക്കുന്നത്. ഇപ്പോൾ സൈക്യാട്രി ഗവേഷണങ്ങളിലൂടെ  ഒരുപാട് മുമ്പോട്ട് പോയിട്ടുണ്ട്. മാനസികരോഗം മരുന്ന് കൊടുത്ത തന്നെ ചികില്സിക്കാവുന്നതാണ്. കൊറേ പാതി വെന്ത യുക്തിവാദികൾ പോലും സൈക്യാട്രി എന്ന് പറയുന്നത് ഹോമിയോപ്പതി, യൂനാനി, ഒക്കെ പോലെ തന്നെ കപട ശാസ്ത്രം ആണെന്ന് പറഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട്. വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ.. അതൊരു അവസ്ഥയാണ്. ആയുർവേദം ഒരു കാലഘട്ടത്തിന്റെ ശരിയായ ശാസ്ത്രം തന്നെ ആയിരുന്നു. പിന്നീട് ഭക്തി മൂത്ത ആശയവാദം കൊണ്ട് പുതിയ നാമ്പുകൾ വെട്ടി വെട്ടി വളർച്ച പൂർണമായും മുരടിപ്പിച്ച ഒരു ബോൺസായി മരമാണ് ഇന്നത്തെ ആയുർവേദം. സോ വിശ്വനാഥൻ ഡോക്ടർ  പറഞ്ഞപോലെ, പുതിയ കുട്ടികൾ  BHMS എടുക്കരുത് BAMS എടുക്കരുത്.

അപ്പോൾ പറഞ്ഞു വന്നത് മാനസിക രോഗത്തിനുള്ള ഒരേയൊരു പരിഹാരമായി അവർക്ക് ഉണ്ടായിരുന്നത് മന്ത്രവാദം മാത്രമായിരുന്നു. മാനസിക രോഗത്തെ അവർ മനസിലാക്കിയത് ഗ്രഹബാധയായിട്ടാണ്. ഗ്രഹം എന്നാൽ ഗ്രഹിക്കുന്നത് ബാധ എന്നാൽ ബാധിക്കുന്നത് എന്നൊക്കെയാണ് അർത്ഥം. ബാധാവിശേഷം താന്ത്രിക മതപ്രകാരം ഭൂതം (ശൈവം), പ്രേതം (വൈഷ്ണവം), പിശാച് (ശാക്തേയം) ഇവയാണ്. ഗോത്രീയ സങ്കൽപ്പ പ്രകാരം ദേവൻ, അസുരൻ, രാക്ഷസൻ, ബ്രഹ്മരക്ഷസ്, ഗന്ധർവ്വൻ, യക്ഷി. ഇവയാണ്. ഇതിൽ ഗന്ധർവ്വനും യക്ഷിയും കേരളത്തിൽ മാത്രം ഉണ്ടായിരുന്ന സങ്കല്പം ആണ്.  ശാപ - പാപ ദോഷങ്ങൾ പ്രധാനമായും സർപ്പം, പക്ഷി, മാടൻ, കാമൻ, കന്നി ഇവയാണ്. സോ ആദ്യ സ്റ്റെപ്പ് ഡയഗ്നോസിസ് ആണ്. ഇതിൽ ഏതു ബാധയാണ് നിങ്ങളെ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയാൽ മാത്രമേ പരിഹാരം കാണാൻ കഴിയൂ. അപ്പൊ ബാധാനിർണയം ചെയ്യുന്നത് ജ്യോതിഷ പ്രശ്ന വിചാരത്തിലൂടെയാണ്. (മനസിലായല്ലോ.. ജോൽസ്യന്മാരും മന്ത്രവാദികളും പ്രഥമദൃഷ്ട്യാ.....  ) ഇതും കേരളത്തിൽ മാത്രമുള്ള ഒരു പരിപാടിയായിരുന്നു. ഇതിനു ഫലഭാഗ ജോൽസ്യത്തിന്റെ ചൊവ്വാദോഷം, ഭാവി പ്രവചനം തുടങ്ങി മറ്റു തട്ടിപ്പുകളുമായി പോലും യാതൊരു ബന്ധവും ഇല്ല. സൊ നിങ്ങളുടെ ബാധ ഏതാണെന്ന് ഇതിലൂടെ നിർണയിക്കുന്നു. അടുത്ത സ്റ്റെപ്പ് ബാധയെ ഒഴിപ്പിക്കൽ അഥവാ ബാധോച്ചാടനം. ഇതിനു മന്ത്രവാദം, പൂജ, ഹോമം. ഇത്യാദി കർമങ്ങൾ ഉപയോഗിക്കുന്നു. ഇങ്ങനെയൊക്കെ ആയിരുന്നു നമ്മുടെ ഒരു സംസ്കാരം.

പിന്നീട് കേരളത്തിൽ മന്ത്രവാദം എങ്ങനെ തകർന്നു..?
1920 കളിൽ സജീവമായ യുക്തിവാദ, നവോത്‌ഥാന പ്രവർത്തനങ്ങൾ.... സഹോദരൻ അയ്യപ്പൻ, എം.സി.ജോസഫ്, സി.കൃഷ്ണൻ, സി.വി. കുഞ്ഞിരാമൻ എന്നിവരുടെ സജീവമായ പ്രവർത്തനങ്ങൾ.. 1929ല്‍ "യുക്തിവാദി" എന്ന
സഹോദരൻ അയ്യപ്പൻ
(1889 - 1968)

മാസിക ആരംഭിക്കുന്നു. വി.ടി. ഭട്ടത്തിരിപ്പാട് ഉൾപ്പടെ ഇവർക്കെല്ലാം സാമൂഹിക നവോത്‌ഥാനവുമായി പൊക്കിൾകൊടി ബന്ധം ഉണ്ടായിരുന്നത് കൊണ്ട് മന്ത്രവാദികളെയും ആൾ ദൈവങ്ങളെയും ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്നതിൽ അവർ പ്രയോരിറ്റി കൊടുത്തിരുന്നില്ല. (അവരുടെ പ്രവർത്തനങ്ങൾ മഹത്തരം തന്നെയാണ്. അൽപ്പം പോലും വിലകുറച്ച് കാണുന്നില്ല. പരമ്പരാഗത സമൂഹത്തിന്റെ ചവിട്ടി തേക്കലുകള്‍ കാലങ്ങൾ ആയി സഹിച്ച് വരുന്ന വിഭാഗങ്ങൾക്ക് സംബ്രദായികമല്ലാത്ത ഒരു പുതിയ ജീവിതം നൽകൽ തന്നെയാണ് ഇന്ത്യാ രാജ്യത്ത് അടിസ്ഥാനപരമായി യുക്തിവാദം എന്ന് ഈയുള്ളവൻ കരുതുന്നു, ധാരാളം ഫിലോസഫിക്കൽ ആയ പരിമിതികൾ ഉണ്ടെങ്കിലും കാലഘട്ടം കൂടി പരിഗണിക്കുമ്പോൾ ഇന്ത്യൻ സാഹചര്യത്തിൽ ജ്ഞാനോദയത്തിന്റെ മികച്ച വക്താവാണ് സഹോദരൻ അയ്യപ്പൻ എന്ന് ഞാൻ മനസിലാക്കുന്നു. )


എന്നാൽ മന്ത്രവാദം എവിടെയാണ് തകരുന്നത്..?! 60,70 കളിൽ പരിശ്രമശാലിയായ  ഒരു യുക്തിവാദി കേരളത്തിത്തിന്റെ മനസുകൾ കീഴടക്കുന്നു. പ്രൊഫസർ എബ്രഹാം ടി കോവൂർ (1898 -1978).

തിരുവല്ലയിലെ ഒരു ഒരു സെന്റ് തോമസ് ക്രിസ്ത്യൻ ഫാമിലിയിലായിരുന്നു കോവൂരിന്റെ ജനനം. കൽക്കട്ടയിൽ നിന്നും വിദ്യാഭ്യാസം നേടി. കുറച്ചുകാലം കേരളത്തിൽ ജൂനിയർ പ്രൊഫസർ ആയി സേവനം അനുഷ്ടിച്ചു. ശിഷ്ടകാലം ചിലവഴിച്ചത് ശ്രീലങ്കയിലെ സിലോണിൽ ആണ്. ബോട്ടണി അദ്ധ്യാപകൻ ആയിരുന്നു. 1959 തൊഴിലിൽ നിന്നും വിരമിച്ചു. ആ സമയത്ത് സിലോൺ സകല അന്ത വിശ്വാസങ്ങളും അനാചാരങ്ങളും മന്ത്രവാദ ചികിത്സകളും തുടങ്ങി മാലിന്യങ്ങൾ മുഴുവൻ അടിഞ്ഞു കൂടുന്ന ഒരു  ചവറ്റുകുട്ടയായിരുന്നു. അതിനെതിരെ കോവൂർ മുന്നിട്ടിറങ്ങി. അവിടം മുതലാണ് കോവൂരിന്റെ യുക്തിവാദ ജീവിതം ശരിയായ വിധം ആരംഭിക്കുന്നത്. സിലോൺ റാഷണലിസ്റ്റ്ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി നന്നായി അദ്ധ്വാനിച്ചു. 1960 മുതൽ മരണം വരെയും അതിൻ്റെ പ്രസിഡന്റ് ആയി തുടരുകയും ചെയ്തു.


A. T. Kovoor


ആൾദൈവങ്ങളെയും ജ്യോൽസ്യന്മാരെയും മന്ത്രവാദികളെയും കൈനോട്ടക്കാരെയും അവരുടെ സൂപ്പർ നാച്ച്വറൽ പവർ, ഒബ്ജെക്റ്റീവ് ആയി പ്രൂവ് ചെയ്യാൻ പരസ്യമായി വെല്ലു വിളിച്ചു. "Nobody has and nobody ever had supernatural powers. They exists only in the pages of scriptures and sensation-mongering news papers" 1963ൽ ലോക ചരിത്രത്തിൽ ആദ്യമായി യുക്തിവാദ പന്തയം നടത്തി. ഇന്ദ്രിയങ്ങൾക്ക് അതീതമായ ശക്തികൾ ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം ആയി പ്രഖ്യാപിച്ചു. ചെറിയ തുകയൊന്നും അല്ല. അന്ന് ഒരു പവൻ സ്വർണത്തിനു വില നൂറ് രൂപയിൽ താഴെ ആയിരുന്നു (ഗോൾഡ് സ്റ്റാൻഡേഡ് ഒക്കെ പോയ സ്ഥിതിക്ക് കൃത്യമായ കമ്പാരിസൺ അല്ല. എന്നാലും കാര്യം മനസിലാക്കാൻ വേണ്ടി മാത്രം.) ഈ വെല്ലുവിളി ഇന്നും ആരും ഏറ്റെടുക്കാതെ കിടക്കുകയാണ്. സത്യസായിബാബ ഒരിക്കൽ ഏറ്റെടുത്തു എങ്കിലും പിന്നീട് വിശ്വാസമില്ലാത്തവരുടെ മുന്നിൽ തെളിയിക്കാൻ താല്പര്യം ഇല്ലെന്നു പറഞ്ഞു സ്വയം അപമാനിതനായി. അദ്ദേഹം വിട്ടില്ല, പുറകെ പോയി, തന്റെ മുന്നിൽ വന്നു നിന്ന് ശൂന്യതയിൽ നിന്ന് ഭസ്മം എടുക്കലും മാല എടുക്കലും ഒക്കെ ചെയ്യാൻ ആവശ്യപ്പെട്ടു. "ഞാൻ ഒന്ന് കാണട്ടെ" എന്ന മട്ടിൽ. ഇത്രമാത്രം അപമാനിതനായ ഒരു ആൾദൈവം വേറെ  വേറെ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഏത് കാലത്താണ് എന്നും കൂടെ ആലോചിക്കണം. ഇന്ന് ആൾദൈവം എന്ന് വിളിച്ചാൽ പോലും പ്രശ്നമാണെന്നും ചേർത്ത് വായിക്കണം. പിന്നീട് അദ്ദേഹം കേരളത്തിൽ നിരവധി ആളുകളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ മഹത്തായ യുക്തിവാദ പ്രവർത്തനമാണ് ദിവ്യാദ്ഭുത അനാവരണ ജാഥ. ഇവിടെ

ആൾദൈവ ആക്രമണവും ജാഥയും ഉൾപ്പടെ കോവൂരിന്റെ പ്രവർത്തനങ്ങളുടെ ഒരു ഒരു ആവിഷ്കാരമാണ് സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത വിനയ് ഫോർട്ടും ജിജോയ് രാജഗോപാലനും കലാഭവൻ മാണിയും ഒക്കെ തകർത്ത് അഭിനയിച്ച "പ്രഭുവിന്റെ മക്കൾ" എന്ന സിനിമ. സായിബാബ ശൂന്യതയിൽ നിന്നും സ്വർണ മാല എടുക്കുന്നതിന്റെ തട്ടിപ്പ് തുറന്നു കാണിക്കുന്ന വീഡിയോ.

ഇന്ന് ലോക പ്രസിദ്ധമായ യുക്തിവാദ വെല്ലുവിളി ജെയിംസ് റാന്ഡിയുടെ
James Randi
വെല്ലുവിളിയാണ്. ആധുനിക ശാസ്ത്രത്തിനു വിശദീകരിക്കാൻ കഴിയാത്തഎന്തും നിങ്ങൾ ഒബ്ജെക്റ്റീവ് ആയി പ്രൂവ് ചെയ്ത് കൊടുത്താൽ ഒരു മില്യൺ ഡോളർ കയ്യോടെ കിട്ടും. ഇന്നുവരെ അതും ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഈ വെല്ലുവിളി വരുന്നത് 1964ൽ ആണ്. അതായത് കോവൂരിന്റെ വെല്ലുവിളിയുടെ അടുത്ത വര്ഷം.

കോവൂരിന്റെ കൃതികൾ (മലയാളം)

1) കോവൂരിന്റെ സമ്പൂർണ കൃതികൾ - പരിഭാഷ: ജോസഫ് ഇടമറുക് ഇന്ത്യൻ എതീസ്റ്റ് പബ്ലിക്കേഷൻ, ഡൽഹി

2) സംസാരിക്കുന്ന കുതിര (the talking horse) - പരിഭാഷ: ജോസഫ് ഇടമറുക്, കറന്റ് ബുക്സ് പബ്ലിക്കേഷൻസ്, തൃശൂർ

3) യുക്തിവാദം (Rationalism) - പരിഭാഷ: ജോസഫ് ഇടമറുക്. കറന്റ് ബുക്സ്

4) ആനമറുത - DC books കോട്ടയം

5) ഇന്ദ്രിയാതീത ജനനവും പാരാസൈക്കോളജിയും - IAP Delhi

ഇനിയുമുണ്ട്. ഇത്രയെങ്കിലും നമ്മൾ കോവൂരിനെ വായിച്ചിരിക്കണം. അന്നത്തെ യുക്തിവാദ സംഘടനയിൽ ഒന്നും മെമ്പർ ആവാതെ തികച്ചും ഒറ്റയാനായി കൊണ്ടായിരുന്നു അദ്ധേഹത്തിന്റെ പോരാട്ടം. കേസ് ഡയറികൾ എന്ന പേരിൽ ധാരാളം ലേഖനങ്ങൾ വേറെയും എഴുതിയിട്ടുണ്ട്. മാനസിക രോഗങ്ങൾക്ക് ഹിപ്നോതെറാപ്പിയും സൈക്കോളജിയും സ്വന്തമായി പഠിച്ച ശേഷം മന്ത്രവാദ കളങ്ങളിൽ നിന്നും മാനസിക രോഗികളെ മോചിപ്പിക്കാൻ ഉള്ള ശ്രമം നടത്തിയ മഹാനായിരുന്നു എ.ടി.കോവൂർ. അക്കാലത്ത് അധികമാരും പറയുന്നത് കേട്ടിട്ടുപോലും ഇല്ലാത്ത മരണശേഷമുള്ള അവയവ ദാനത്തെയും ശരീര ദാനത്തെയും വളരെയധികം പ്രോത്സാഹിപ്പിച്ചു സ്വയം ചെയ്ത് മാതൃകയായി.

ജനയുഗം മാസികയിൽ പ്രസിദ്ധീകരിച്ച കേരളം മുഴുവൻ വായിച്ച ഒരു കേസ് ഡയറിയെ അടിസ്ഥാനമാക്കി എടുത്ത ഒരു പുരോഗമന സിനിമയായിരുന്നു "പുനർജ്ജന്മം"(1972) അന്നത്തെ സൂപ്പർ സ്റ്റാറുകൾ ആയിരുന്ന പ്രേം നസീറും ജയഭാരതിയും അഭിനയിച്ച ഒരു അഡൾട്സ് ഒൺലി സൈക്കോ ഇറോട്ടിക് ത്രില്ലർ. അതിൽ ഒരു മനഃശാസ്ത്രജ്ഞന്റെ വേഷം കോവൂരും അഭിനയിച്ചിട്ടുണ്ട്. ശരിക്കും അത് അന്ത വിശ്വാസ രഹിതമായ കേരളത്തിലേക്കുള്ള ഒരു പുനർജ്ജന്മം തന്നെ ആയിരുന്നു. കേരളം മുഴുവൻ തകർത്ത ഓടിയ ഒരു വിജയം തന്നെ ആയിരുന്നു പുനർ ജന്മം. 1973ൽ മറുപിറവി എന്ന പേരിൽ തമിഴിലും ഈ സിനിമ ഇറങ്ങിയിരുന്നു. 2014ൽ പുറത്തിറങ്ങിയ രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രം "PK" സസൂക്ഷ്മം വീക്ഷിച്ചാൽ കോവൂരിൽ നിന്നുള്ള ഇൻസ്പിറേഷനുകൾ കാണാവുന്നതാണ്.

മാനസിക രോഗ ചികിത്സയിൽ നമ്മൾ തിരുവനന്തപുരത്ത്  ഊളമ്പാറയിലും കോഴിക്കോട് കുതിരവട്ടത്തും ആശുപത്രികൾ സ്ഥാപിച്ചെങ്കിലും ആളുകൾക്ക് വിശ്വാസം മന്ത്രവാദികളെ തന്നെ ആയിരുന്നു. പിന്നീട് കോവൂരിന്റെ പ്രവർത്തന ഫലമായാണ് ആളുകൾ ഭ്രാന്താശുപത്രിയിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കിയതും അതിനെ ആശ്രയിക്കാൻ തുടങ്ങിയതും.

ചുരുക്കി പറഞ്ഞാൽ അതീന്ദ്രിയ ശക്തികളിൽ ഉള്ള വിശ്വാസത്തെ സാമാന്യം നല്ല നിലയിൽ തന്നെ അവയുടെ പറുദീസയായിരുന്ന, ദൈവങ്ങളുടെ സ്വന്തം നാടായിരുന്ന, പുതിയ ദൈവങ്ങളുടെ സിന്തസിസ് പോസിബിൾ ആയിരുന്ന കേരളത്തിൽ നിന്നും പടിയടച്ചു പിണ്ണം വെക്കുന്നതിൽ കോവൂർ സാമാന്യം നല്ല വിജയമാണ് കാഴ്ച വച്ചത്.

പ്രതിജ്ഞാനോദയത്തിന്റെ ആരംഭം...

പഴയ മന്ത്രവാദികളും കൂടോത്രക്കാരും ചാത്തനേറുകാരും ചാത്തൻസ്വാമിമാരും എല്ലാം വീണ്ടും കേരളത്തിന്റെ മണ്ണിൽ തഴച്ചു വളർന്നു കൊണ്ടിരിക്കുകയാണ്. പഴയ വാക്കുകളും ഭാഷയും ഒന്ന് മാറ്റി കളഞ്ഞു...

മന്ത്രം = ശബ്ദം = എനർജി = ക്വാണ്ടം ക്ലസ്റ്ററുകൾ.
ബാധ = നെഗറ്റീവ് എനർജി. (ഇനിയും കൊറേ ഉണ്ട്)

ഞാൻ ഒന്ന് ശ്രമിച്ച് നോക്കാം... "മാനസിക രോഗം എന്നത് നിങ്ങളുടെ മസ്തിഷ്ക്കത്തിൽ ഉണ്ടാകുന്ന നെഗറ്റീവ് എനർജി ആണ്. മന്ത്രം പ്രത്യേക ഫ്രീക്വന്സിയില് ഉച്ഛരിക്കുമ്പോൾ അത് ഈ നെഗറ്റീവ് എനർജിയുടെ റെസൊണൻസ് ആകുന്ന ക്വാണ്ടം ക്ലസ്റ്ററുകളുടെ പ്രതി പ്രവർത്തന ഫലമായി നെഗറ്റീവ് എനെര്ജിയെ പരിഹരിക്കാൻ കഴിയുന്നു"

സത്യത്തിൽ അവിടെ ഒന്നും സംഭവിച്ചില്ല. പഴയ ബോംബ് കഥ തന്നെ അൽപ്പം സയന്റിഫിക് വാക്കുകൾ ചേർത്ത് എഴുതി എന്നെ ഒള്ളൂ.. യക്ഷിയും ഗന്ധര്വനും, കരിങ്കുട്ടിയും മറുതയും അക്ഷരാഭ്യാസമില്ലാത്തവരെയാണ് പറ്റിച്ചിരുന്നത് എങ്കിൽ ആധുനിക മന്ത്രവാദികൾ ഫൂൾ ചെയ്യുന്നത് അക്ഷരത്തെറ്റില്ലാതെ വഷളത്തരം വായിച്ചു പഠിക്കുകായും എഴുതി വെക്കുകയും ചെയ്യുന്ന സാക്ഷരരെ ആണ്. അതുകൊണ്ട് കോവൂരിനെ റോൾ മോഡൽ ആക്കിക്കൊണ്ട് ഒരു യുക്തിവാദ മൂവ്മെന്റ് ഇനി കൊണ്ടുവരികയാണെങ്കിൽ അതിൽ വളരെ ഉയർന്ന സയൻസ് കണ്ടന്റ് ഉണ്ടായേ പറ്റൂ... ഞാൻ റെഡി ;)



ഇസ്‌ലാമിക സമൂഹത്തിൽ ഉറുക്ക്, പിഞ്ഞാണം, ഏലസ് ഇത്യാദി സാധനങ്ങളെ എതിർത്ത് സംസാരിച്ച പ്രസ്ഥാനം ആയിരുന്നു മുജാഹിദ് പ്രസ്ഥാനം. പക്ഷെ അതും പുരോഗമനം എന്ന ഉദ്ദേശത്തോടെ അല്ല അവരത് ചെയ്തത്. അടിസ്ഥാന ഗ്രന്ഥങ്ങളിൽ (ഖുർആൻ, സുന്നത്) പറയപ്പെടാത്ത അന്ത വിശ്വാസങ്ങൾ ഒഴിവാക്കണം എന്ന് മാത്രമായിരുന്നു അവരുടെ ആഹ്വാനം. അത് പുറമെ നിന്ന് നോക്കുമ്പോൾ എന്തൊക്കെയോ പുരോഗമനം കാണുന്നുണ്ടെങ്കിലും പുരോഗമന പ്രസ്ഥാനം ആയി വിലയിരുത്താൻ കഴിയില്ല. അതൊരു മതമൗലിക വാദ പ്രസ്ഥാനമാണ്, അന്നും ഇന്നും. ബോധപൂർവം പുരോഗമനം ലക്‌ഷ്യം വെക്കുന്നുണ്ടെങ്കിൽ മാത്രമേ ഒരു പ്രസ്ഥാനത്തെ അങ്ങനെ വിലയിരുത്താൻ കഴിയൂ...

മുജാഹിദിന്റെ അന്ത വിശ്വാസം എന്നാൽ അന്യന്റെ വിശ്വാസം എന്ന അർത്ഥമേ ഒള്ളൂ.. അന്ത വിശ്വാസത്തെ കൃത്യമായി ഡിഫൈൻ ചെയ്യാൻ വേണ്ട ഫിലോസഫിക്കൽ എക്വിപ്മെന്റ് കയ്യിൽ ഇല്ലാത്തത് കൊണ്ട് തന്നെയാണ് ഇപ്പോൾ തനി മണ്ടത്തരങ്ങളായ ജിന്ന് വാദവും  കൊണ്ട് "ജിന്നൂരി" എന്നൊരു വിഭാഗം അതിൽ നിന്നും പിളർന്ന് ഉണ്ടായത്. വാതിലടക്കുമ്പോൾ ശ്രദ്ധിക്കണം വിജാഗിരിയുടെ ഇടയിൽ ജിന്ന് കുടുങ്ങും, മേശ അടക്കുമ്പോൾ, തേങ്ങ ഇടുമ്പോൾ എല്ലാം ശ്രദ്ധിക്കണം. അവിടെയൊക്കെ ജിന്ന് ഉണ്ടാവും. അവരും ഇപ്പോൾ പറയുന്നത് മാനസിക രോഗങ്ങൾ ജിന്ന് ബാധ തന്നെയാണ് എന്ന് തന്നെയാണ്. അതിൽ ഒരു സംശയവും ഇല്ല. ഈ ജിന്നിനെ ഇറക്കുന്ന കാര്യത്തിൽ കണ്ട നമ്പൂരിമാരുടെ അടുത്ത് പോയി  അനിസ്‌ലാമിക രീതി സ്വീകരിക്കരുത്. മറിച്ച്  ഖുർആൻ വചനങ്ങൾ മന്ത്രങ്ങൾ ആയി ഉപയോഗിക്കണം എന്ന് മാത്രമാണ് അവരുടെ "പുരോഗമനം". ഭൂലോക തോൽവികൾ ആണ് ഈ കൂട്ടർ എന്ന് പറയാതെ വയ്യ. അപ്പൊ മുജാഹിദ് എന്ന വിശുദ്ധ പശു ബീഫ് ഫ്രൈ ആയ സ്ഥിതിക്ക് മറ്റൊരു ചിന്തധാര കൂടി പരിശോധിക്കാം..

അബുൽ ഹസ്സൻ ചേകന്നൂർ മൗലവി... 
ചേകന്നൂര്‍ മൌലവി
അദ്ദേഹം തീർച്ചയായും പുരോഗമനം ലക്‌ഷ്യം വച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ആർക്കും മനസിലാവും. ഖുർആൻ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന പൊതു പ്രസ്താവനകൾ ആണെന്നും അതിന് അടിത്തറ നൽകുന്നത് ഹദീസ് ഗ്രന്ഥങ്ങള്‍ ആണെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടു മതത്തിന്റെ ഉള്ളിൽ തന്നെ നിന്ന് മതത്തിന്റെ ജീർണിച്ച വിശ്വാസങ്ങളെ പൊളിക്കാൻ ഹദീസിനെ നിഷേധിച്ചാൽ മാത്രം മതി എന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഫിലോസഫി വളരെ സക്സസ്ഫുൾ ആണെങ്കിലും എക്സിക്യൂഷൻ പരാജയം ആയിരുന്നു എന്ന് പറയാതെ വയ്യ. അദ്ധേഹത്തിന്റെ അനുയായികള്‍ എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നവര്‍ അമിതമായ ഖുർആൻ ഭക്തിയുള്ള മറ്റൊരു കൾട്ട് ആയി മാറി കഴിഞ്ഞിരിക്കുന്നു. ഇടത് കാലിലെ മന്ത് വലത് കാലിലേക്ക് ആയി. പിന്നെ ചേകന്നൂരിന് ദൗത്യം പൂർത്തിയാക്കാൻ സമയം കിട്ടിയിട്ടില്ല എന്നത് കൊണ്ട് അത് അദ്ദേഹത്തിനെ കുറ്റമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ക്രിസ്ത്യൻ പാതിരിമാരിലേക്ക് മടങ്ങി വരാം... 
ദേവസ്യ മുല്ലക്കര
ഇവന്മാർ പരിശുദ്ധാത്മാവിനെ വച്ച് കണകുണ പറയാൻ തുടങ്ങിയിട്ട് നാള് കുറച്ചായി. ദേവസ്യാ മുല്ലക്കര എന്നൊരു ഭൂലോക ഫ്രോഡ് ഉണ്ട്. ഏതോ ഒരു നാടകനടി  പെണ്ണുമ്പിള്ളയെ ചട്ടം കെട്ടിച്ചു കൊണ്ട് വന്ന് ഭ്രാന്തിയായി അഭിനയിപ്പിച്ച് കർത്താവിന്റെ കരങ്ങൾ (മൂപ്പരുടെ കൈ തന്നെ) കൊണ്ട് തലോടി 16783.52 പ്രേതാത്മാക്കളെ ഒഴിപ്പിച്ച് അസുഖം മാറ്റി വീഡിയോ പിടിച്ച് പ്രസിദ്ധീകരിച്ച് വീണ്ടും ആളുകളെ പറ്റിച്ച് പൈസ ഉണ്ടാക്കൽ ആണ് പരിപാടി. പിന്നെ സ്വന്തം വെള്ളപ്പാണ്ട് ഒഴികെ എന്ത് അസുഖവും പരിശുദ്ധാത്മാവിന്റെ കരങ്ങളാൽ ഭേതമാക്കുന്ന ഒരു ഫ്രോഡ് വേറെ ഉണ്ട്. പിന്നെയും കൊറേ ഊളകൾ ഉണ്ട് ഈ ഫീൽഡിൽ.

എന്തായാലും ഇപ്പൊ ലെറ്റസ്റ് ആയി വന്നിരിക്കുന്ന അവകാശവാദം രാജ്യത്തിന്റെ മുമ്പോട്ടുള്ള പോക്ക് പ്രെഡിക്ട് ചെയ്ത് സഹായിക്കും എന്നാണല്ലോ.. അവിടെ നിന്നാണല്ലോ നമ്മൾ തുടങ്ങിയത്. സോ ബല്യ ബല്യ പ്രവചനം ഒന്നും നടത്തി അണ്ണൻ കഷ്ടപ്പെടണ്ട.. "സമീപ ഭാവിയിൽ പെട്രോൾ വില കൂടും" ഇതൊരു പ്രവചനമായി ഞാൻ കണക്കാക്കുന്നേ ഇല്ല. പ്രത്യേകിച്ച് മോഡി ഭരിക്കുമ്പോൾ.

കാള്‍ പോപ്പറിലൂടെ പ്രസിദ്ധമായ ഫാള്സിഫയബിലിറ്റി തിയറി തന്നെയാണ് പ്രശ്നം :

1)  സമീപ ഭാവി എന്നാൽ ഒരാഴ്ചയോ, ഒരു ദിവസമോ ഒരു മാസമോ എത്രയും ആവാം. സൊ അത് കൃത്യമായി നിര്വചിക്കണം. അതെ ഡെഫിനിഷൻ അവനാണ് താരം.

2) വില കൂടും എന്ന പ്രയോഗവും വളരെ അവ്യക്തമാണ്. രണ്ട് ഡെസിമൽ പ്ലെയ്സിൽ പ്രിസയിസ് ആയി എത്ര കൂടും എന്ന് പറയണം.

3) പെട്രോൾ വില പല സ്ഥലങ്ങളിലും പലതാണ് അതുകൊണ്ട് എവിടത്തെ കാര്യമാണ് പറയുന്നത് എന്നും വ്യക്തമാക്കണം.

അപ്പൊ ഇങ്ങനെ വരും... "01/10/16 12:00am ന് മുമ്പായി കോഴിക്കോട് പെട്രോളിന്റെ വില 2 രൂപ 49 പൈസ വർദ്ധിക്കും" അതാണ് ഒരു സാധുവായ പ്രവചനം. അല്ലാതെ ചിക്കമംഗലൂരിൽ ഇന്ദിരാഗാന്ധി ജയിക്കും, പിണറായി വിജയൻ മുഖ്യമന്ത്രി ആകും ഇതൊന്നും ഒരു പ്രവചനമേ അല്ല. കൃത്യമായി പത്രം വായിക്കുന്ന ആർക്കും പ്രവചിക്കാവുന്ന കാര്യങ്ങൾ മാത്രമാണ്.

അപ്പൊ പുതിയ പാസ്റ്റർ ടിജോ തോമസിനുള്ള എന്റെ വെല്ലുവിളി... താങ്കൾ ചെയ്യേണ്ടത് ഇത്ര മാത്രം...

ഞാൻ കൊണ്ട് വരുന്ന ഒരു ഒരു 12 അക്ക രഹസ്യ നമ്പർ ഉള്ള സ്ക്രാച്ച് ചെയ്യാത്ത മൊബൈൽ റീചാർജ് കൂപ്പണിലെ നമ്പർ പ്രവചിക്കണം. 10 മിനിറ്റ് സമയം തരും. അതിനുള്ളിൽ എയ്ഞ്ചലിനെ ഉപയോഗിച്ച് കണ്ടെത്തി പ്രവചിച്ചിരിക്കണം. അത് കഴിഞ്ഞു അവിടെ വച്ച് തന്നെ പബ്ലിക്ക് ആയി കാർഡ് സ്ക്രാച്ച് ചെയ്ത് പരിശോധിക്കാം... തെറ്റിയാൽ പിന്നെ ഇമ്മാതിരി ഊളത്തരം പറയാൻ വാ തുറക്കരുത്.

എനിക്ക് പറയാൻ ഉള്ളത് : "വസ്തു നിഷ്ടമായ (objective ratification) പഠനം  കൊണ്ട് മനസിലാക്കാൻ കഴിയാത്ത ഒന്ന് ഉള്ളതും ഇല്ലാത്തതും സമമാണ്"

.